ഹിന്ദിക്ക് അർഹമായ പ്രാധാന്യം നൽകണം ; യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഷില്ലോം​ഗ് : ഹിന്ദിഭാഷക്ക്  അർഹമായ പ്രാധാന്യം നൽകണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാം​ഗ്മ. ഹിന്ദി പഠിക്കുന്നവർക്ക് വളരെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ സെന്റർ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാഷയുടെ അതിർത്തികൾ കടന്ന് സഞ്ചരിച്ചില്ലെങ്കിൽ ജോലി ലഭിക്കുക വളരെ പ്രയാസമാണ്. വടക്കു കിഴക്കൻ മേഖലയിൽ നിന്ന് രാജ്യത്തെ സാമ്പത്തികമായി വികസിതമായ സംസ്ഥാനങ്ങളിൽ ജോലി ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന യുവാക്കൾ ഹിന്ദി പഠിക്കേണ്ടത് വളരെയധികം സഹായിക്കും. ഞാൻ ദില്ലിയിലാണ് പഠിച്ചത്. ഹിന്ദി സംസാരിക്കാനും പഠിച്ചു. ദില്ലിയിൽ എത്തുമ്പോൾ മന്ത്രിമാരുമായും മറ്റ് ഉദ്യോ​ഗസ്ഥരുമായും ഹിന്ദിയിൽ സംസാരിക്കാൻ സാധിക്കും. ആശയവിനിമയത്തിൽ വളരെ കംഫർട്ട് ആകാൻ എനിക്ക് സാധിക്കും. സാം​ഗ്മ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനം പ്രവർത്തനമാരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സാം​ഗ്മ, ഹിന്ദി പഠിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വടക്ക്കിഴക്കൻ മേഖലകൾ ഭാഷകളാലും സംസ്കാരത്താലും സമ്പന്നമാണ്. ഇവിടുത്തെ ജനങ്ങളുടെ സ്വത്വമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിരവധി ഭാഷകൾ ഇല്ലാതായിട്ടുണ്ട്. ഈ സാംസ്കാരിക പൈതൃകം സം​രക്ഷിക്കാൻ പുസ്തകങ്ങളും പ്രമാണങ്ങളും മാത്രം പോര ആധുനിക സാങ്കേതിക വിദ്യ കൂടി ഉപയോ​ഗിക്കണമെന്ന് സാം​ഗ്മ വിശദീകരിച്ചു. 2022 ജനുവരി 22 ന് മേഘാലയ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. ​ഗാരോ, ഖാസി ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിക്കാൻ ജനങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. മേഘാലയ നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഈ ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കുള്ള പാരിതോഷികമായിരിക്കും.

ത്രിപുര, മിസ്സോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദി പഠിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനും ഷില്ലോം​ഗ് സെന്ററും സഹായിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഭാഷാ പഠനം ആരുടെയും മേൽ അടിച്ചേൽപിക്കാൻ സാധിക്കില്ലെന്നും എന്നാൽ മാതൃഭാഷക്ക് പുറമെ മറ്റൊരു ഭാഷ കൂടി പഠിക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...