ഹിന്ദിക്ക് അർഹമായ പ്രാധാന്യം നൽകണം ; യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഷില്ലോം​ഗ് : ഹിന്ദിഭാഷക്ക്  അർഹമായ പ്രാധാന്യം നൽകണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാം​ഗ്മ. ഹിന്ദി പഠിക്കുന്നവർക്ക് വളരെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ ഹിന്ദി സൻസ്ഥാൻ സെന്റർ ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താൽപര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാഷയുടെ അതിർത്തികൾ കടന്ന് സഞ്ചരിച്ചില്ലെങ്കിൽ ജോലി ലഭിക്കുക വളരെ പ്രയാസമാണ്. വടക്കു കിഴക്കൻ മേഖലയിൽ നിന്ന് രാജ്യത്തെ സാമ്പത്തികമായി വികസിതമായ സംസ്ഥാനങ്ങളിൽ ജോലി ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന യുവാക്കൾ ഹിന്ദി പഠിക്കേണ്ടത് വളരെയധികം സഹായിക്കും. ഞാൻ ദില്ലിയിലാണ് പഠിച്ചത്. ഹിന്ദി സംസാരിക്കാനും പഠിച്ചു. ദില്ലിയിൽ എത്തുമ്പോൾ മന്ത്രിമാരുമായും മറ്റ് ഉദ്യോ​ഗസ്ഥരുമായും ഹിന്ദിയിൽ സംസാരിക്കാൻ സാധിക്കും. ആശയവിനിമയത്തിൽ വളരെ കംഫർട്ട് ആകാൻ എനിക്ക് സാധിക്കും. സാം​ഗ്മ പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനം പ്രവർത്തനമാരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച സാം​ഗ്മ, ഹിന്ദി പഠിക്കണമെന്ന് യുവാക്കളോട് അഭ്യർത്ഥിച്ചു. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും പ്രാദേശിക ഭാഷക്ക് പ്രോത്സാഹനം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വടക്ക്കിഴക്കൻ മേഖലകൾ ഭാഷകളാലും സംസ്കാരത്താലും സമ്പന്നമാണ്. ഇവിടുത്തെ ജനങ്ങളുടെ സ്വത്വമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിരവധി ഭാഷകൾ ഇല്ലാതായിട്ടുണ്ട്. ഈ സാംസ്കാരിക പൈതൃകം സം​രക്ഷിക്കാൻ പുസ്തകങ്ങളും പ്രമാണങ്ങളും മാത്രം പോര ആധുനിക സാങ്കേതിക വിദ്യ കൂടി ഉപയോ​ഗിക്കണമെന്ന് സാം​ഗ്മ വിശദീകരിച്ചു. 2022 ജനുവരി 22 ന് മേഘാലയ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. ​ഗാരോ, ഖാസി ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രണ്ട് ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിക്കാൻ ജനങ്ങൾ കഠിനാധ്വാനം ചെയ്യുകയാണ്. മേഘാലയ നിയമസഭ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കിയിട്ടുണ്ട്. ഈ ഭാഷകൾ എട്ടാം ഷെഡ്യൂളിൽ ഉൾക്കൊള്ളിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കുള്ള പാരിതോഷികമായിരിക്കും.

ത്രിപുര, മിസ്സോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഹിന്ദി പഠിക്കാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികളെ കേന്ദ്രീയ ഹിന്ദി സൻസ്ഥാനും ഷില്ലോം​ഗ് സെന്ററും സഹായിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഭാഷാ പഠനം ആരുടെയും മേൽ അടിച്ചേൽപിക്കാൻ സാധിക്കില്ലെന്നും എന്നാൽ മാതൃഭാഷക്ക് പുറമെ മറ്റൊരു ഭാഷ കൂടി പഠിക്കുന്നത് കുറ്റകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...