വിഴിഞ്ഞം: സീസണിൽ വിഴിഞ്ഞത്ത് വൻ തിരക്ക്. ഏതാനും ദിവസങ്ങളായി വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് കണവയും നവരയും കൊഞ്ചും യഥേഷ്ടം ലഭിക്കുന്നുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് മീൻ കൂട്ടത്തോടെ ലഭിക്കാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വാള മത്സ്യത്തിന്റെ ലഭ്യതക്കുറവുണ്ട്. ഏതാനും ദിവസങ്ങളായി ചെറുകൊഴിയാള മത്സ്യം എല്ലാ വള്ളക്കാർക്കും ലഭിക്കുന്നുണ്ട്. കൂടുതലായി ലഭിക്കുന്നതിനാൽ തന്നെ ഇവ വളം നിർമ്മാണത്തിന് പോവുകയാണ്. ചെറു കൊഴിയാളയ്ക്ക് തുച്ഛമായ വിലയാണ് ഇപ്പോൾ. രാവിലെ 800 രൂപയ്ക്ക് പോകുന്നത് വൈകിട്ടോടെ 300ലെത്തും. മുരൾ മത്സ്യവും യഥേഷ്ടം ലഭിക്കുന്നുണ്ട്. മത്സ്യ ലഭ്യതയറിഞ്ഞ് വാങ്ങാനെത്തുന്നവരെ കൊണ്ട് തീരം നിറഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ട് നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും കുടുംബസമേതവും സുഹൃത് സംഘങ്ങളായും മീൻ വാങ്ങാനെത്തുന്നുണ്ട്. കൊഞ്ചും വലിയ ക്ലാത്തിയും ലഭിച്ചതോടെ കയറ്റുമതി കമ്പനിക്കാരും തീരത്ത് എത്തുന്നുണ്ട്. രാത്രി ഏഴര വരെയും തീരം തിരക്കലമരുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1