തിരുവല്ല : ക്രൂരമായ നരബലി കൊലപാതകങ്ങളോട് അനുബന്ധിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേർക്കും കൊലപാതകത്തിൽ ഒരുപോലെ പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. മൂന്നു പ്രതികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. തിരുവല്ലയിൽ നടന്നിരിക്കുന്നത് ക്രൂരമായ കൊലപാതകങ്ങളാണെന്ന് പോലീസ് കമ്മീഷണർ എസ് എച്ച് നാഗരാജു മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതൽ പേർ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ലോട്ടറി വിൽപ്പനക്കാരായ തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് ഇരായായത്.





























