ഇലന്തൂർ: നരബലിക്ക് ഇരയായ പദ്മയുടെ കൂടുതൽ സ്വർണം കണ്ടെടുക്കാനുണ്ടെന്ന് കുടുംബം. ഷാഫി പണയംവെച്ച ആഭരണങ്ങളുടെ കൂട്ടത്തിൽ മോതിരവും താലിയും ഇല്ലെന്ന് പദ്മയുടെ മകൻ സേട്ട് പറഞ്ഞു. പദ്മയുടെ ശരീരത്തിൽ നിന്ന് ആറു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി സഹോദരി പഴയനിയമ്മ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ സ്വർണം അപഹരിച്ച് താൻ പണയം വെച്ചു എന്നായിരുന്നു ഒന്നാം പ്രതി ഷാഫിയുടെ മൊഴി. എന്നാൽ ധനകാര്യ സ്ഥാപനത്തിലെ തെളിവെടുപ്പിൽ ആഭരണങ്ങൾ വീണ്ടെടുത്തെങ്കിലും മുഴുവൻ ആഭരണങ്ങളും ഉണ്ടായിരുന്നില്ല. താലിക്കും മോതിരത്തിനും പുറമെ രണ്ട് വെള്ളി പാദസരങ്ങളും നഷ്ടപ്പെട്ടു. ബാക്കി ആഭരണങ്ങൾ എവിടെയെന്നറിയാൻ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.
നരബലിക്ക് ഇരയായ യുവതിയുടെ ആറു പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ അടിച്ചു മാറ്റി
RECENT NEWS
Advertisment



























