കോട്ടയം കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുമരനല്ലൂരിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. രമ്യ മോഹനൻ എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. നാലുവർഷമായി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിൽ പരാതി നൽകി. ഭർത്താവ് ജയൻ ഒളിവിലെന്ന് പോലീസ് അറിയിച്ചു. വീട്ടിലെത്തിക്കഴിഞ്ഞാൽ ക്രൂരമായി മർദിക്കുന്ന സ്വഭാവമാണ് ജയനുള്ളതെന്ന് ഭാര്യ പറയുന്നു. നേരത്തെ വിദേശത്തായിരുന്നു രണ്ടു പേരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ സ്വഭാവത്തിൽ മാറ്റം വരുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് രമ്യ പറയുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെയും മർദിച്ചപ്പോൾ പരാതി നൽകിയിരുന്നു. എന്നാൽ മാപ്പ് പറഞ്ഞ് വീണ്ടും സ്‌നേഹം കാണിച്ച് അടുക്കുകയായിരുന്നു. പിന്നാലെ വീണ്ടും മർദിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് രമ്യ പറഞ്ഞു. ഒന്നുകിൽ ആത്മഹത്യ ചെയ്യണം അല്ലെങ്കിൽ തന്റെ ജീവിതത്തിൽ നിന്ന് പോകണമെന്നാണ് ജയൻ‌ ആവശ്യപ്പെടുന്നതെന്ന് രമ്യ പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇവരെയും ജയൻ മർദിക്കുമായിരുന്നു. മർദനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് രമ്യ സ്വന്തം വീട്ടിലേക്ക് വന്നത്. കേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് രമ്യയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....