സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബിഹാറിലെ സമസ്തിപൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയായ ധീരജ് യാദവിന് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. സമസ്തിപൂർ ജില്ലയിലെ ഹസൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജനുവരിയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ധീരജ് യാദവും ഭാര്യ നികിത കുമാരിയും തമ്മിൽ സ്ത്രീധനത്തിന്‍റെ പേരിൽ തർക്കങ്ങൾ നിലനിന്നിരുന്നു. വിവാഹസമയത്ത് നൽകിയ സാധനങ്ങൾ കൂടാതെ ഒരു എരുമയെക്കൂടി സ്ത്രീധനമായി നൽകണമെന്ന് ധീരജും കുടുംബവും ആവശ്യപ്പെട്ടിരുന്നു.

ഇത് നൽകാത്തതിനെ തുടർന്ന് നികിതയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഒടുവിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.അഡീഷണൽ സെഷൻസ് ജഡ്ജ് മനോജ് കുമാർ കേസിൽ വാദം കേൾക്കുകയും ധീരജ് യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയുമായിരുന്നു. തടവുശിക്ഷയ്ക്ക് പുറമെ വിധിച്ച പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രതിക്ക് അർഹമായ ശിക്ഷ കോടതി ഉറപ്പാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...

തമിഴ് നാട്ടിൽ സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുതെന്ന സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി)...