മുന്‍ മന്ത്രി ഇബ്രാഹീം കുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്ലിംലീഗ് എം എല് എ ജാമ്യവ്യവസ്ഥ ലംഘിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹീം കുഞ്ഞിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഇത് അവഗണിച്ച്‌ ഇബ്രാഹീംകുഞ്ഞ് പാണക്കാട് സന്ദര്‍ശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പാണക്കാട് എത്തിയ ഇബ്രാഹീകുഞ്ഞ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍, മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കളമശ്ശേരി സീറ്റ് സംബന്ധിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. കളമശ്ശേരി സീറ്റില്‍ മത്സരിക്കാന്‍ തായ്യാറാണെന്നും തന്നെ മാറ്റുകയാണെങ്കില്‍ ചില പേരുകള്‍ അദ്ദേഹം നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അസുഖം മൂലം മികച്ച ചികിത്സ വേണമെന്നും ഇതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു ഇബ്രാഹീംകുഞ്ഞ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് പരിഗണിച്ചായിരുന്നു ചികിത്സക്കായി എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥയോടെ ജാമ്യം നല്‍കിയത്. ഇബ്രഹീംകുഞ്ഞ് ജാമ്യം ലഭിക്കാന്‍ സ്വകാര്യ ആശുപത്രിയെ സ്വാധീനിച്ച്‌ തന്റെ അസുഖം സംബന്ധിച്ച്‌ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ പാണക്കാട് എത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച ചര്‍ച്ച വീണ്ടും സജീവമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...