കൊൽക്കത്ത: കേന്ദ്രസർക്കാർ നൽകാനുള്ള കുടിശിക പണം നൽകിയില്ലെങ്കിൽ ഫെബ്രുവരി രണ്ടാം തീയതി മുതൽ ധർണയിരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡ് ഏരിയയിലെ ബിആർ അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ നടക്കുന്ന ധർണയിൽ പാർട്ടി പ്രവർത്തകരും ഫണ്ട് നൽകാത്തതിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരും പങ്കെടുക്കണമെന്ന് മാൾഡയിലെ ഒരു ഔദ്യോഗിക ചടങ്ങിൽ സംസാരിക്കവെ മമത ബാനർജി അഭ്യർഥിച്ചു.
“സംസ്ഥാനത്തിന്റെ എല്ലാ കുടിശികകളും തീർക്കാൻ ഫെബ്രുവരി ഒന്ന് വരെ ഞാൻ അവർക്ക് സമയം നൽകിയിട്ടുണ്ട്. അവർ പണം നൽകിയില്ലെങ്കിൽ ഫെബ്രുവരി രണ്ട് മുതൽ ഞാൻ ധർണ നടത്തുമെന്നും അവർ വ്യക്തമാക്കി.





























