ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാൻ യുവതിയെയും കുടുംബത്തെയും നാട് കടത്തി

For full experience, Download our mobile application:
Get it on Google Play

ദിസ്പൂര്‍ : വിവാഹേതരബന്ധം ആരോപിച്ച്‌ യുവതിയെയും കുടുംബത്തെയും ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാട് കടത്തി. അസമിലെ ലഖിംപൂര്‍ ജില്ലയിലാണ് സംഭവം. ധകുഖാന പോലീസ് സ്‌റ്റേഷന് കീഴിലുള്ള ദിഘോല ചപോരി ഗ്രാമത്തിലെ നാട്ടുകൂട്ടുമാണ് യുവതിയെയും കുടുംബത്തെയും 12 വര്‍ഷത്തേക്ക് നാടുകടത്തിയത്. യുവതിയുടെ ഭര്‍ത്താവ് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ യുവതിക്ക് ഒന്നിലേറെപ്പേരുമായി വിവാഹേതരബന്ധമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

യുവതിക്ക് വിവാഹേതരബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ യുവതിയെ താക്കീത് ചെയ്തതായും ഇക്കാര്യം പോലീസിനെ അറിയിച്ചതായും നാട്ടുകാര്‍ പറയുന്നു. അവള്‍ക്ക് വിവാഹേതരബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ തങ്ങള്‍ അവളുടെ ഭര്‍ത്താവിനെ കേരളത്തില്‍ നിന്ന് വിളിച്ചുവരുത്തി, ഗ്രാമവാസികളെല്ലാം ചേര്‍ന്ന് സ്ത്രീയെ അവളുടെ ഭര്‍ത്താവിന് കൈമാറിയെന്ന് നാട്ടുകാര്‍ പറയുന്നു.

യുവതിയും കുടുംബവും ഇനി തങ്ങളുടെ ഗ്രാമത്തില്‍ താമസിക്കേണ്ടതില്ലെന്ന് ഗ്രാമവാസികള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്ന് 12 വര്‍ഷത്തേക്ക് നാടുകടത്തുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിന്റെ വിശുദ്ധി സംരക്ഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് മറ്റൊരു സ്ത്രീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...