വാഷിങ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുളള ഇംപീച്ച്മെന്റ് പ്രമേയം പാസായി. കാപിറ്റോള്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പാസാക്കിയത്. അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടു വന്നത്. ട്രംപിനെതിരെയുളള പ്രമേയം 205 ന് എതിരെ 233 വോട്ടിനാണ് സഭയില്‍ പാസായത്. ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റിനു വിധേയമാവുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ട്രംപ് മാറി.
അധികാര ദുര്‍വിനിയോഗം, യുഎസ് കേണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. ട്രംപിനെ നീക്കം ചെയ്യുന്നതിന് ഇരുപത്തിയഞ്ചാം ഭേദഗതി പ്രയോഗിക്കില്ലെന്ന് മൈക്ക് പെൻസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഭ ഇക്കാര്യം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ജനുവരി ആറാം തീയതി ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ ഹില്ലില്‍ നടത്തിയ അതിക്രമത്തിന്റെ പേരിലാണ് പ്രസിഡന്റിനെതിരായ പ്രമേയം. കാപിറ്റോള്‍ ഹില്‍ ആക്രമണത്തിന് ട്രംപ് ആഹ്വാനം നല്‍കിയെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതോടെ അമേരിക്കൻ പ്രസിഡന്റുമാരിൽ ഇംപീച്ച്‌മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുൻപ് അമേരിക്കയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആൻഡ്രൂസ് ജോൺസണും ബിൽക്ലിന്റനും ഇംപീച്ച്‌മെന്റിന് വിധേയരായിട്ടുണ്ട്.