Friday, May 17, 2024 10:22 pm

തിരുവനന്തപുരത്ത് വയോധികയുടെ വീട്ടിൽ 2 തവണ അതിക്രമിച്ച് കയറി യുവാവിന്റെ മോഷണ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കലയിൽ വയോധികയുടെ വീട്ടിൽ തുടർച്ചയായി രണ്ട് തവണ അതിക്രമിച്ചു കയറി ആക്രമിക്കുകയും കവർച്ച ചെയ്യാനും യുവാവിന്‍റെ ശ്രമം. വർക്കല വട്ടപ്ലാമൂട് ഹരിജൻ കോളനിക്ക് സമീപം രണ്ടു ദിവസം മുൻപാണ് ഏറ്റവും പുതിയ സംഭവം നടന്നത്. ഭിന്നശേഷിക്കാരനായ ഉണ്ണി എന്നു വിളിക്കുന്ന കൃഷ്ണനും അസുഖബാധിതയായ ഭാര്യ രമണിയും അമ്മയായ ദേവകിയമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ദേവകിയമ്മയുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മക്ക് കഴുത്തിന് പരിക്കേറ്റു. അമ്മയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും എത്തിയപ്പോഴേക്കും യുവാവ് ഇറങ്ങി ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയിൽ യുവാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അത് പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവാവ് ആദ്യം ദേവകിയമ്മയുടെ മാല കവരാൻ ശ്രമിച്ചത്. രാത്രി ഒമ്പതരയോട് കൂടി ഇതേ യുവാവ് വീട്ടിലെത്തുകയും ദേവകിയമ്മയുടെ വാ പൊത്തിപ്പിടിച്ച് കഴുത്തിൽ കിടന്ന മാല അപഹരിക്കാൻ ശ്രമിക്കുകയുണ്ടായി. രംഗം നേരിൽ കണ്ടുവന്ന മരുമകൾ രമണി അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് രമണിയെയും ആക്രമിക്കുകയായിരുന്നു. അന്ന് രമണിക്ക് വീഴ്ചയുടെ ആഘാതത്തിൽ നിലത്തിടിച്ച് പല്ല് നഷ്ടപ്പെട്ടിരുന്നു. രമണിയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴേക്കും യുവാവ് അന്നും ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഈ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

വീട്ടുകാർ അയിരൂർ പോലീസിന് പരാതി നൽകി നാല് ദിവസം പിന്നിട്ടപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഇതേ സംഭവം വീണ്ടും ആവർത്തിച്ചത്. പോലീസ് നിത്യേന നടത്തുന്ന പെട്രോളിങ് ഡ്യൂട്ടിക്കിടെ കഴിഞ്ഞ ദിവസം വീട്ടിൽ വന്ന് നാമമാത്രമായി കാര്യങ്ങൾ അന്വേഷിച്ചതല്ലാതെ പ്രതിയെ പിടികൂടുന്നതിനുള്ള മേൽ നടപടികൾ കൈക്കൊള്ളുന്നില്ല എന്ന് റസിഡൻസ് അസോസിയേഷൻ ആരോപിക്കുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ യുവാവ് പരിസരപ്രദേശങ്ങളിൽ വിലസി നടക്കുന്നതായും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം...

0
തിരുവനന്തപുരം: ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിൽപ്പന തടഞ്ഞ അരവണ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി വനം വകുപ്പ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി...

കുമ്പഴ സ്കീം ഹിയറിങ് ഈ മാസം 30, 31 തീയതിയിൽ

0
പത്തനംതിട്ട : മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള കുമ്പഴ സ്കീമിന്റെ കരട് നിർദ്ദേശങ്ങളിൽ...

സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഐപിക്സ് ടെക്നോളജീസ് ജേതാക്കളായി

0
കോഴിക്കോട്: സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആക്സല്‍ ടെക്നോളജീസിനെതിരെ 5-0 ഗോളിന്...