Sunday, July 6, 2025 9:21 pm

തിരിച്ചടിച്ച് ഇന്ത്യ ; മൂന്നിനു പകരം 5 ചൈനീസ് പട്ടാളക്കാരെ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഡാക്ക്: ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തിന് ഇന്ത്യ നടത്തിയത് കനത്ത തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്. പരസ്പരം വെടിവെയ്പ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും സൈന്യം നല്‍കുന്ന വിവരം. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ ഒരു സീനിയര്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് വിവിധ ചൈനീസ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനൊന്ന് ചൈനീസ് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സമവായത്തിന്റെ ഭാഗമായി ഗാല്‍വാന്‍ താഴ് വരയില്‍ നിന്നും ചൈനീസ് ആര്‍മി പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നു. പിന്‍വാങ്ങലിനു മുന്നോടിയായി ഇരു സൈനിക വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. രൂക്ഷമായ കല്ലേറും സംഘര്‍ഷവുമാണ് താഴ് വരയില്‍ നടന്നത്. ഇന്ത്യ അതിര്‍ത്തി കയറി സംഘര്‍ഷം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. സംഘര്‍ഷത്തില്‍ ഒരു കേണല്‍ ഉള്‍പ്പെടെ മൂന്നു ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിവിധ സേനമേധാവികളുമായും ചര്‍ച്ച നടത്തുകയാണ്.

പ്രശ്‌നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. പ്രശ്‌നം പരിഹരിക്കാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചര്‍ച്ച തുടരുന്നുണ്ട്. അതേസമയം ഇന്ത്യ വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

ഇന്ത്യയുമായി ഇനി ഒരു പ്രശ്നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു. സൈനിക ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യം അംഗീകരിച്ച്‌ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്‍വലിച്ചിരുന്നു. മെയ് ആദ്യമാണ് ഗല്‍വാന്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ അതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യന്‍ ഭാഗത്തേക്ക് 3 കിലോമീറ്റര്‍ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂരിൽ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച ഒഡീഷ സ്വദേശി പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച...

ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ് കളക്ടർക്ക് കത്ത് നൽകിയ നടപടി...

0
തിരുവനന്തപുരം : ആറന്മുള വിമാനത്താവള ഭൂമിയിലെ പുതിയ പദ്ധതിയിൽ ഐടി വകുപ്പ്,...

ഗവർണർ ഗോശാലകൾ നിർമിക്കേണ്ടത് യോഗിയുടെ യുപിയിൽ എന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും, പശുക്കൾക്കായി ഗോശാലകളും നിർമിക്കണം...

പുലിപേടിയിൽ കോഴഞ്ചേരി മുരുപ്പ്

0
കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ...