ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി : വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യവും സമ്പന്നരായ വരേണ്യവര്‍ഗ്ഗവുമുള്ള ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ട്. 2021ലെ ലോക അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  പ്രശസ്ത സാമ്പത്തിക വിദഗ്ധരായ തോമസ് പികെറ്റി, ഇമ്മാനുവല്‍ സെയ്സ്, ഗബ്രിയേല്‍ സുക്മാന്‍ എന്നിവര്‍ ഏകോപിപ്പിച്ച്‌ ലൂക്കാസ് ചാന്‍സലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി, സര്‍ക്കാര്‍ പുറത്തുവിട്ട അസമത്വ ഡാറ്റയുടെ ഗുണനിലവാരം ഗുരുതരമായി വഷളായതിനാല്‍ സമീപകാല അസമത്വ മാറ്റങ്ങള്‍ വിലയിരുത്തുന്നത് പ്രത്യേകിച്ച്‌ ബുദ്ധിമുട്ടുണ്ടാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തുടനീളമുള്ള പൊതു സമ്പത്തിന്റെ വിഹിതം ദശാബ്ദങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു ആസ്തികളില്‍ സാധാരണയായി പൊതു കെട്ടിടങ്ങള്‍ ഭവന അഡ്മിനിസ്‌ട്രേഷനുകള്‍, സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍, മറ്റ് പൊതു സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പൊതു സമ്പത്തിലെ തകര്‍ച്ചയും സ്വകാര്യ സമ്പത്തിന്റെ ഉയര്‍ച്ചയും രൂക്ഷമായി.

ഇന്ത്യയും ചൈനയും പോലുള്ള വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ നിയന്ത്രിത സമ്പദ് വ്യസ്ഥയില്‍ നിന്ന് മാറിയതിന് ശേഷം സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച്‌ സ്വകാര്യ സമ്പത്തില്‍ അതിവേഗം വര്‍ദ്ധനവ് അനുഭവിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയില്‍, പ്രത്യേകിച്ച്‌, സ്വകാര്യ സമ്പത്ത് 1980-ല്‍ 290% ആയിരുന്നത് 2020-ല്‍ 560% ആയി ഉയര്‍ന്നു. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്‍ കീഴില്‍ (1858-1947) ഇന്ത്യയിലെ വരുമാന അസമത്വം വളരെ ഉയര്‍ന്നതാണെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു.

സ്വാതന്ത്ര്യാനന്തരം, സോഷ്യലിസ്റ്റ് പ്രചോദിതമായ പഞ്ചവത്സര പദ്ധതികള്‍ കാരണം, ഈ വിഹിതം 35-40% ആയി കുറഞ്ഞു. ഇന്ത്യയിലെ കുടുംബത്തിന്റെ ശരാശരി സമ്പത്ത് ഏകദേശം 9,83,010 രൂപയാണ്. രാജ്യത്തെ ഏറ്റവും താഴെയുള്ള 50% ആളുകള്‍ക്ക് ഏതാണ്ട് 66,280 രൂപയോ മൊത്തം പൈയുടെ 6% സമ്പത്തോ ഉള്ളതായി കാണാന്‍ കഴിയും. ശരാശരി 7,23,930 രൂപ അല്ലെങ്കില്‍ മൊത്തം 29.5% ആസ്തിയുള്ള മധ്യവര്‍ഗം താരതമ്യേന ദരിദ്രരാണ്. 2021ല്‍, ജനസംഖ്യയുടെ ഏറ്റവും സമ്പന്നരായ 10% പേര്‍ ഇന്ത്യയിലെ മൊത്തം കുടുംബസമ്പത്തിന്റെ 65% സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമി ‘ലഫ്റ്റനന്റ് കേണൽ’ പോലീസ് പിടിയിൽ

0
പനാജി: നിരോധിത തീവ്രവാദ സംഘടനയായ മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പ്രമുഖ...

തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍

0
പാലക്കാട്: തത്തമംഗലം ലൈഫ് ഫ്ലാറ്റ് അഴിമതിയില്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെടുമെന്ന് ചിറ്റൂര്‍...

വിശാഖപട്ടണത്തേക്കുള്ള രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

0
ഹൈദരാബാദ് : മോശം കാലാവസ്ഥയെ തുടർന്ന് വിശാഖപട്ടണത്തേക്ക് പോകേണ്ട രണ്ട് വിമാനങ്ങൾ...

യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില

0
അബൂദബി: യു.എ.ഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില....