കനത്ത മഴ ; സിക്കിമില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിക്കിമില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 300 വിനോദസഞ്ചാരികളെ സൈന്യം രക്ഷപെടുത്തി. വടക്കന്‍ സിക്കിമിലെ ചുങ്താങ്ങിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്ത്യന്‍ ആര്‍മിയുടെ ത്രിശക്തി കോര്‍പ്‌സും സ്‌ട്രൈക്കിംഗ് ലയണ്‍ ഡിവിഷനും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശനിയാഴ്ച, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് കരസേന 2000-ലധികം വിനോദസഞ്ചാരികളെ പ്രദേശത്ത് നിന്ന് രക്ഷപെടുത്തിയിരുന്നു. വെള്ളിയാഴ്ചയാണ് വടക്കന്‍ സിക്കിമില്‍ കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്.

ഇതേതുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലില്‍് ചുങ്താങ്ങിനടുത്തുള്ള ഒരു പാലം ഒലിച്ചുപോയി. ഇതോടെ ലാചുങ്, ലാചെന്‍ എന്നിവ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഇതോടെ ഏകദേശം 3,500 വിനോദസഞ്ചാരികള്‍ പ്രദേശത്ത് കുടുങ്ങി. ലാച്ചുങ്ങില്‍ നിന്നും ലാച്ചനില്‍ നിന്നും 300 വിനോദസഞ്ചാരികള്‍ വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ച് കരസേന അവരെ രക്ഷിക്കാന്‍ സജ്ജരായി. ഞായറാഴ്ച രാവിലെ 11 മണിയോടെ 300 വിനോദസഞ്ചാരികളെയും ഗാംഗ്‌ടോക്കിലേക്കുള്ള താത്കാലിക പാലത്തിന് മുകളിലൂടെ കടക്കാന്‍ സൈന്യം സഹായിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
താല്‍ക്കാലിക നിയമനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി,...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...

സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം – ബസ്സ്‌ ഉടമകളും തൊഴിലാളികളും കളക്ട്രേറ്റ് മാർച്ചും ധർണ്ണയും...

0
റാന്നി: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത...