തൃശൂർ : തൃശൂർ കേന്ദ്രമാക്കിയുളള ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെ വട്ടമിട്ട് കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തും. കളളപ്പണ ഹവാല ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന് കൈമാറും. വരുമാനത്തിന്‍റെ ഉറവിടം ആവശ്യപ്പെട്ട് കോടികൾ നിക്ഷേപമുളളവരെ ഉടൻ വിളിച്ചുവരുത്തും. കോടികൾ പണമായി കൊണ്ടുപോയി നിക്ഷേപിച്ചവർ, വിലാസം പോലുമില്ലാതെ നിക്ഷേപം നടത്തിയവർ, കേന്ദ്ര ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ പൊടിക്കൈകൾ പയറ്റിവർ എന്നിവരെയെല്ലാം വിളിച്ചുവരുത്താനാണ് ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വിധത്തിലാണ് ഇനിയുളള അന്വേഷണമുണ്ടാകുക. ആദ്യത്തേത് നിക്ഷേപകരെ കേന്ദ്രീകരിച്ച്. രണ്ടാമത്തേത് നിക്ഷേപകരിൽ നിന്ന് പണം കൈപ്പറ്റിയ ശേഷം ഐ സി സി എസ് എൽ നടത്തിയ നിയമലംഘനങ്ങളെക്കുറിച്ച്. സൊസൈറ്റിയിലെ വൻകിട നിക്ഷേപകരുടെ പട്ടികയാണ് ഇൻകംടാക്സ് തയാറാക്കുന്നത്. ഇവർക്ക് ഈയാഴ്ചമുതൽ നോട്ടീസ് അയക്കും. വരുമാനത്തിന്‍റെ ഉറവിടം കാണിക്കാൻ ആവശ്യപ്പെടും. കളളപ്പണമെങ്കിൽ തുടർ നടപടിയുണ്ടാകും. ഇന്ത്യൻ കോപ്പറേറ്റീവ് ക്രൈഡിറ്റ് സൊസൈറ്റിയുടെ വഴിവിട്ട ഇടപാടുകളിൽ മറ്റ് കേന്ദ്ര ഏജൻസികളുടെ തുടർ നടപടികൾ ഇങ്ങനെയാകും





























