ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ചു ; 11 ലക്ഷം രൂപയ്ക്ക് യുവതിയെ വിറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പോർച്ചുഗലിലെത്തിയ 28കാരിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന അനുഭവം. ജോലി വാഗ്ദാനം ചെയ്ത് പോർച്ചുഗലിലെത്തിച്ച ശേഷം യുവതിയെ 11 ലക്ഷം രൂപയ്ക്ക് ബീയർ പാർലർ ഉടമയ്ക്ക് വിറ്റതായി പരാതി. നാഗ്പുർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. സംഭവത്തിൽ പുണെ ആസ്ഥാനമായ ‘വീ മൈഗ്രേറ്റ്’ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാം വഴിയാണ് വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനവുമായി ബന്ധപ്പെട്ടതെന്ന് യുവതി പറയുന്നു. പോർച്ചുഗലിൽ പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളമുള്ള കാഷ്യർ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വീസ ഉൾപ്പെടെയുള്ള നടപടികൾക്കായി പലതവണയായി യുവതിയിൽനിന്ന് 11 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പോർച്ചുഗലിലെത്തിയതോടെ യുവതിയുടെ പാസ്പോർട്ടും മറ്റ് രേഖകളും ഏജന്റുമാർ പിടിച്ചുവാങ്ങി. തുടർന്ന് രണ്ട് ദിവസത്തോളം തടങ്കലിൽ പാർപ്പിച്ചെന്നും പരാതിയിലുണ്ട്.

പിന്നീട് യുവതിയെ ഒരു ബീയർ ഷോപ്പ് ഉടമയ്ക്ക് കൈമാറിയെന്നാണ് ആരോപണം. നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചതിനൊപ്പം ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കിയതായും യുവതി പോലീസിന് മൊഴി നൽകി. പാസ്പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനായി പണം ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നേട്ടത്തിൽ തിളങ്ങി രേണു ധാരിയാൽ; ഗിന്നസ് റെക്കോർഡിൽ ഇടംനേടിയത് 9 അടി നീളമുള്ള...

0
ഉത്തരാഖണ്ഡ്: ക്ഷണികമായ ട്രെൻഡുകൾക്ക് പിന്നാലെ പായുന്ന ആധുനിക യുഗത്തിൽ, ഒരു പതിറ്റാണ്ടോളം...

ഹണിട്രാപ്പ് തട്ടിപ്പ്: ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിൽ നിന്ന് ആറ് കോടി രൂപ...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് യുവതി പണം...

പ്രകോപനം തുടർന്ന് അർജുൻ ആയങ്കി ; സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക അന്വേഷണവുമായി പോലീസ്

0
കണ്ണൂർ: ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കായി സംസ്ഥാനത്തിനകത്തും പുറത്തും വ്യാപക...

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം

0
ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ വിഐപി ദർശനത്തിന് നിയന്ത്രണം. വിഐപി സന്ദർശനത്തിന് തലേന്ന് തന്നെ...