റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്തരാണെന്ന് ഹൈക്കോടതി. ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്‌മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയുടേതാണ് നിരീക്ഷണം. കുടുംബകോടതിയുടെ ഉത്തരവിനെതിരെ ജാർഖണ്ഡ് സ്വദേശി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
രുദ്ര നാരായൺ റായ് എന്നയാൾ ഭാര്യ പിയാലി രാജ് ചാറ്റർജിക്ക് ജീവനാംശമായി മാസം 30,000 രൂപ നൽകണമെന്നും മകന് 15,000 രൂപ നൽകണമെന്നുമുള്ള കുടുംബകോടതിയുടെ ഉത്തരവിനെതിരായിരുന്നു ഹർജി. ഭർത്താവിന്റെ മാതാപിതാക്കളെ വിട്ട് മാറിതാമസിക്കണമെന്നുള്ള യുവതിയുടെ നിർബന്ധം ന്യായമല്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സുബാഷ് ചന്ദ് അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണം.





























