ഇന്ദിരാഗാന്ധി ശക്തിയും ആര്‍ജ്ജവത്വവുമുള്ള നേതാവ് : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ദിരാഗാന്ധി അസാമാന്യ ധീരതയും ഇച്ഛാശക്തിയും ആര്‍ജ്ജവത്വവുമുള്ള നേതാവായിരുന്നു എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ വാര്‍ഷികം, മുന്‍ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിനം എന്നിവയോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനെതിരെ രണ്ട് യുദ്ധങ്ങള്‍ വിജയിക്കുകയും ഇന്ത്യയിലെ വിഘടനവാദികളെ അടിച്ചമര്‍ത്തുകയും ചെയ്തത് ഇന്ദിരാഗാന്ധിയുടെ ധീരതയുടെ ഏറ്റവും വലിയ ഉദാഹരണങ്ങള്‍ ആണെന്നും ചേരിചേരാ രാഷ്ട്രങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ലോക നേതാവായി വളര്‍ന്ന മഹത്തായ വ്യക്തിത്വമായിരുന്നു അവരുടേതെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. വിഘടിച്ചു നിന്നിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുവാന്‍ ശക്തമായ നേതൃത്വം നല്‍കിയ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മികച്ച ഭരണാധികാരിയായിരുന്നുവെന്ന് പ്രൊഫ. പി.ജെ. കുര്യന്‍ അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി എന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.

ഇന്ദിരാഗാന്ധിയും സര്‍ദാര്‍ വല്ലഭായി പട്ടേലും ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ കാലാതീതമായി നിലനില്‍ക്കുമെന്നും അവരുടെ സ്മരണകള്‍ പ്രവര്‍ത്തകര്‍ക്ക് പ്രചോദനവും ആവേശവുമായി തുടരുമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, ഡി.എന്‍. തൃദീപ്, കെ. ജാസിംകുട്ടി, കാട്ടൂര്‍ അബ്ദുള്‍സലാം, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ഷാം കുരുവിള, ജി. രഘുനാഥ്, രമാ ജോഗീന്ദര്‍, ജെറി മാത്യു സാ, ദീനാമ്മ റോയി, രജനി പ്രദീപ്, ശ്യാം എസ്. കോന്നി, എ.കെ. ലാലു, കെ.ജി. റെജി, തട്ടയില്‍ ഹരികുമാര്‍, നഹാസ് പത്തനംതിട്ട എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...