ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം : കള്ളന്‍ കപ്പലില്‍തന്നെയെന്നു സൂചന

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച നാവിക സേനയുടെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം അയച്ചവര്‍ കപ്പല്‍ ശാലക്കുള്ളില്‍ തന്നെയുള്ളവരെന്ന് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ തന്നെ കരുതലോടെയാണ് പോലീസിന്റെ നീക്കം.

കേന്ദ്ര ഇന്റലിജന്‍സും, എന്‍ഐഎയും അടക്കമുള്ള ഏജന്‍സികളും അന്വേഷണം നടത്തിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായെന്നും ഇവരെ കേന്ദ്ര ഏജന്‍സികള്‍ മാറി മാറി ചോദ്യം ചെയ്യുന്നതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കപ്പല്‍ ശാലയ്ക്കുള്ളിലെ വിവിധ കേന്ദ്രങ്ങള്‍ കൃത്യമായി കാണിച്ചുകൊണ്ടുള്ള ഭീഷണിയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കപ്പല്‍ശാലയിലെ ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. സന്ദേശം അയച്ചിരിക്കുന്നത് വ്യാജ ഐപി ഉപയോഗിച്ചാണ്.

കപ്പല്‍ശാലയിലെ ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്കും ഭീഷണി സന്ദേശം എത്തിയിരുന്നു. ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്‌കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...