മലപ്പുറത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. അരീക്കോട് സ്വദേശിയായ ഷെരീഫാണ് പിടിയിലായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2013ലായിരുന്നു ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടയില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നത്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയര്‍ പഞ്ചറാകുകയും അപകടത്തിൽപ്പെടുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. മരിച്ച മകള്‍ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടില്‍ എത്തി ഷെരീഫ് തന്നെയാണ് അപകട വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. ഭാര്യയുടെ പേരില്‍ എടുത്ത പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സ്വന്തമാക്കി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...