മലപ്പുറത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. അരീക്കോട് സ്വദേശിയായ ഷെരീഫാണ് പിടിയിലായത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി മുങ്ങുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2013ലായിരുന്നു ഷെരീഫ് ഭാര്യ ഒളവട്ടൂര്‍ മായങ്കരതടയില്‍ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (നാല്), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നത്. ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനായിരുന്നു കൊലപാതകം. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടയര്‍ പഞ്ചറാകുകയും അപകടത്തിൽപ്പെടുകയായിരുന്നു എന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. മരിച്ച മകള്‍ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടില്‍ എത്തി ഷെരീഫ് തന്നെയാണ് അപകട വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമായി. ഭാര്യയുടെ പേരില്‍ എടുത്ത പത്ത് ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് സ്വന്തമാക്കി മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2015 ഏപ്രില്‍ 22ന് ശേഷം ഇയാളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ജില്ല മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍...

എസ്‌ഐടി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം....

സെന്‍സസ് : ഭവന പട്ടികപ്പെടുത്തല്‍ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിക്കും – ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി

0
പത്തനംതിട്ട : രാജ്യത്തെ 16- ാമത് ജനസംഖ്യകണക്കെടുപ്പിന്റെ പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍...

ചിറ്റാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുന്നു – ജനറല്‍ ബോഡി ജൂണ്‍ 7ന്...

0
പത്തനംതിട്ട : യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതായി ചിറ്റാറില്‍ ചേര്‍ന്ന മണ്ഡലം...