ഗാസയിൽ ഭക്ഷണം വാങ്ങാൻ കാത്തുനിന്നവർക്ക് നേരെ വീണ്ടും ഇസ്രയേൽ ആക്രമണം ; 34 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഗാസ: ഗാസയിൽ ഭക്ഷണം കാത്തുനിൽക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേൽ സേനയുടെ ആക്രമണം. വെള്ളിയാഴ്ച നടന്ന രണ്ട് സംഭവങ്ങളിലായി കുറഞ്ഞത് 34 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിലാണ് വീണ്ടും ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിന് സമീപം അൽ ശുഹദ ജംഗ്ഷനിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഇവിടെ ഭക്ഷണം വിതരണം ചെയ്യാനായി കൊണ്ടുവരുന്നത് കാത്തുനിൽക്കുകയായിരുന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. 23 പേരുടെ മൃതദേഹങ്ങൾ ഇവിടെ നിന്ന് കൊണ്ടുവന്നതായി അൽ ഔദ ആശുപത്രി അധികൃതർ അറിയിച്ചു.

നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരതരമാണ്. മറ്റൊരു സംഭവത്തിൽ മദ്ധ്യഗാസയിലെ ദേർ അൽ ബലാഹിന് സമീപം അൽ മആസറ പ്രദേശത്ത് ഇസ്രയേൽ സൈന്യം ഒരു കെട്ടിടത്തിന് ബോംബിട്ടു. ഇവിടെ 11 പേർ കൊല്ലപ്പെട്ടു. ഇവിടെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അൽ അഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങളിൽ ഭക്ഷണവും അവശ്യ വസ്തുക്കളും വിതരണം ചെയ്യുമ്പോൾ വാങ്ങാനെത്തുന്ന സാധാരണ ജനങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തി നിരവധിപ്പേരെ കൊലപ്പെടുത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ വീണ്ടും ഷിഗെല്ല ; രോ​ഗബാധ സ്ഥിരീകരിച്ചത് ദമ്പതികൾക്ക്

0
​തൃശൂർ: ജില്ലയിൽ വീണ്ടും ഷിഗെല്ല. അരിമ്പൂരിലെ ദമ്പതികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്നലെയാണ്...

നസ്ലെൻ നായകനായ ‘മോളിവുഡ് ടൈംസിന്’ എതിരെ കേസ്

0
കൊച്ചി : അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്തത മോളിവുഡ് ടെെംസ്’...

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...