ടെഹ്റാൻ : അമേരിക്കയുമായി ചേർന്ന് ഇസ്രയേൽ ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തില്‍ 1,200 ലധികം ബോംബുകൾ വർഷിച്ചതായി അവകാശപ്പെട്ട് ഇസ്രയേൽ വ്യോമസേന രംഗത്ത്. ഇസ്രയേൽ ആക്രമിച്ച പ്രദേശമായ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളും തകർത്തതായി റിപ്പോർട്ടുണ്ട്. സ്കൂളിൽ നടത്തിയ ആക്രമണത്തിൽ 148 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
‘നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, ഇറാനിയൻ ജനതയ്ക്ക് നേരെ നടത്തുന്ന ഈ അതിക്രമണത്തിന് ഉത്തരം നൽകാതെ പോകില്ല’ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.137 മിസൈലുകളും 209 ഡ്രോണുകളും ഇറാൻ യുഎഇയിലേക്ക് പ്രയോഗിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം. അബുദാബി വിമാനത്താവളത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായ് വിമാനത്താവളത്തിലും ആക്രമണമുണ്ടായി.






























