ബെയ്റൂത്ത് : ഹിസ്ബുല്ലക്കെതിരായ ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്രായേൽ. ശനിയാഴ്ച ലെബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോണാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സിറിയൻ, ലെബനീസ് പൗരൻമാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു ഫലസ്തീൻ പൗരന് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ കാറും സ്കൂട്ടറും തകർന്നിട്ടുണ്ട്.
കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരു പച്ചക്കറി കച്ചവടക്കാരനും കൊല്ലപ്പെടുകയായിരുന്നു. ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ 60 കിലോമീറ്റർ അകലെയുള്ള ജാദ്രയിലാണ് ഇസ്രായേൽ ആക്രമണമുണ്ടായത്.





























