ന്യൂഡൽഹി : ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഹിസ്ബുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വീടിന് നേരെ വീണ്ടും ആക്രമണം നടത്തി. കൈസാറയിലെ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചതായാണ് റിപ്പോർട്ട്. ആക്രമണസമയത്ത് നെതന്യാഹുവോ കുടുംബമോ വീട്ടിൽ ഇല്ലായിരുന്നെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം , ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം , ഇത് എല്ലാ പരിധികൾക്കും അപ്പുറത്തുള്ള പ്രവൃത്തിയാണെനന്നായിരുന്നു ഇക്കാര്യത്തിൽ പ്രതികരിച്ച ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി നെതന്യാഹുവിനെ വധിക്കാൻ ശ്രമിക്കുന്ന ഇറാനും അവരുടെ പിന്തുണയുള്ള സേനയും ഈ പ്രവൃത്തി ചെയ്തിരിക്കാമെന്ന് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിൽ പോസ്റ്റു ചെയ്‌ത കുറിപ്പിൽ അദ്ദേഹം പറയുന്നു. ഇതിന് മുമ്പ്, കഴിഞ്ഞ മാസം ഒക്ടോബർ 19 ന്, നെതന്യാഹുവിൻ്റെ വീട് ആദ്യമായി ആക്രമിക്കപ്പെട്ടു, ഹിസ്ബുള്ളയുടെ ഈ പരാജയപ്പെട്ട ആക്രമണത്തിനെതിരെ, ഞങ്ങൾ തക്കതായ മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























