ഡൽഹി : ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ സുഹൃത്തും പങ്കാളിയുമായതിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്നും അയൽ രാജ്യവുമായി വികസന യാത്ര പങ്കിടുന്നത് തുടരുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. ബംഗ്ലാദേശ് യൂത്ത് ഡെലിഗേഷൻ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരു രാജ്യങ്ങളും തമ്മിലുള്ള അതുല്യമായ ബന്ധത്തിന് പ്രചോദനം നൽകുന്ന “ഈ ആത്മാവിനെ നമ്മൾ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം’. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഹൃദയത്തിന്റെയും ആത്മാവിന്റെയും ബന്ധമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
നമ്മൾക്ക് ആഴത്തിലുള്ള സാംസ്കാരിക ബന്ധമുണ്ട്, കല, സംഗീതം, ക്രിക്കറ്റ്, ഭക്ഷണം എന്നിവയോടുള്ള പൊതുവായ സ്നേഹമുണ്ട്. (രബീന്ദ്രനാഥ്) ടാഗോർ രചിച്ച നമ്മുടെ ദേശീയ ഗാനങ്ങൾ അഭിമാനത്തിന്റെ ഉറവിടമാണ്. കാസി നസ്റുൽ ഇസ്ലാമിന്റെ കൃതികൾ നമ്മുടെ ഐക്യവും നാനാത്വവും നമ്മുടെ പങ്കിട്ട പൈതൃകത്തിൽ ആഘോഷിക്കപ്പെടുന്നു.





























