അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ട്

For full experience, Download our mobile application:
Get it on Google Play

കോന്നി : അച്ചൻകോവിലാറിന്‍റെ ഇരുകടവുകളെ ബന്ധിപ്പിച്ച് സഞ്ചായത്ത് കടവിൽ പാലം വന്നിട്ട് അര നൂറ്റാണ്ടിനോട് അടുക്കുന്നു. ഒരുനാടിന്‍റെ മുറവിളി ആയിരുന്നു കോന്നി പാലം. 1962-ൽ കോന്നി ഉൾപ്പെട്ട പത്തനംതിട്ടയുടെ എം.എൽ.എ. ചിറ്റൂർ സി.കെ.ഹരിചന്ദ്രൻ നായർ കോന്നി പാലത്തിന് വേണ്ടി നിയമസഭയിൽ ഉപക്ഷേപം ഉന്നയിച്ചിരുന്നു. മറുപടി പറഞ്ഞ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡി.ദാമോദരൻ പോറ്റി അനുകൂല നിലപാട് എടുത്തു. പാലത്തിന്‍റെ സ്ഥാനത്തെ ചൊല്ലി നാട്ടിൽ പല തർക്കങ്ങളും ഉടലെടുത്തു. അതുകൊണ്ട് യാഥാർഥ്യമാകാൻ വർഷങ്ങൾ നീണ്ടു. ഒടുവിൽ 1971 ഡിസംബർ 18-ന് ഇന്നത്തെ സഞ്ചായത്ത് കടവ് പാലത്തിന് ഡി.എഫ്.ഒ. ഓഫീസ് പരിസരത്ത് തറക്കല്ലിട്ടു. അന്നത്തെ എം.എൽ.എ. പി.ജെ.തോമസ് മുൻകൈ എടുത്താണ് കോന്നി പാലത്തിന് അനുമതി വാങ്ങിയത്.

പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ.ദിവാകരൻ ആയിരുന്നു ശിലാസ്ഥാപനം നടത്തിയത്. അച്ചൻകോവിൽ ആറിന്റെ ഇരുകരകളിലായിട്ടാണ് കോന്നി പഞ്ചായത്ത് കിടന്നിരുന്നത്. തണ്ണിത്തോട്, തേക്കുതോട്, അട്ടച്ചാക്കൽ, നാടുകാണി, ചെങ്ങറ, അതുമ്പുംകുളം, പയ്യനാമൺ, കോന്നി താഴം, ഐരവൺ പ്രദേശങ്ങളിൽ ഉള്ളവർക്ക് കോന്നിയിൽ എത്തണമെങ്കിൽ കടത്തുവള്ളമേ ആശ്രയമുള്ളായിരുന്നു. സഞ്ചായത്ത് കടവിൽ ആയിരുന്നു പ്രധാന കടത്ത്.  കൂടാതെ സ്വകാര്യ വള്ളങ്ങളും തൊട്ടുതാഴെയായി കുണ്ടോമണ്ണ് കടവിൽ സ്വകാര്യ വള്ളമാണ് ആൾക്കാരെ അക്കരെ ഇക്കരെ കടത്തിയിരുന്നത്. കാലവർഷവും തുലാവർഷവും പലപ്പഴും അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർത്തിയിരുന്നു. കഴുക്കോലിന് പകരം നയമ്പുപയോഗിച്ചായിരുന്നു അന്ന് അക്കരെ ഇക്കരെ വള്ളങ്ങൾ പോയത്. ചങ്ങാടത്തിൽ വാഹനങ്ങളും കയറ്റി പഴയകാല വള്ളം തുഴച്ചിൽകാരായിരുന്ന വേലായുധൻ, കുട്ടൻപിള്ള, ശാമുവേൽ ജോർജ് എന്നിവർ അവരിൽ ചിലരാണ്. സഞ്ചായത്ത് കടവിലെ വള്ളം തുഴച്ചിൽകാരിൽ മിക്കവരും മൺ മറഞ്ഞുപോയി.

1975 മെയ് അഞ്ചിനാണ് പണി പൂർത്തിയാക്കിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ.പങ്കജാക്ഷൻ ആയിരുന്നു ഉദ്ഘാടകൻ. പി.ജെ.തോമസ് എം.എൽ.എ. അധ്യക്ഷനും ആയിരുന്നു. കോന്നിയിൽ ഉത്സവ അന്തരീക്ഷം സൃഷ്ടിച്ചാണ് പാലം ഉദ്ഘാടനം നടന്നത്. മുരിംഗമംഗലം വഴി കുമ്മണ്ണൂർ, അതുമ്പുംകുളം റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ കെ.എസ്.ആർ.ടി.സി. ബസുകൾ പാലത്തിലൂടെ കടന്ന് കോന്നി വരെ എത്തി. കോന്നിക്കാരുടെ അക്കരെ ഇക്കരെ ബന്ധം ദൃഢവുമായി. കോഴഞ്ചേരി തുണ്ടിയത്ത് മുളമൂട്ടിൽ കുഞ്ഞ് എന്നറിയപ്പെട്ടിരുന്ന ചെറിയാൻ ടി.ചെറിയാൻ ആയിരുന്നു പാലത്തിന്റെ കരാറുകാരൻ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫ് ബോര്‍ഡ് പിരിച്ചുവിടണം ; മൂന്ന് ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

0
എറണാകുളം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട മൂന്ന് സുപ്രധാന...

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ അധിക്ഷേപ പരാമർശം : രണ്ട് നിയമ വിദ്യാർഥികൾ അറസ്റ്റിൽ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ...

സാവാര്യയുടെ മരണം : കേസ് ക്രൈംബ്രാഞ്ചിന് നൽകണമെന്ന് ആവശ്യം ; ജില്ലാ പോലീസ് മേധാവി...

0
ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ ഹരിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർഥിനി സാവരിയ ബസന്ത്...

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

0
ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ...