കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ നടപടികള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് കോട്ടയം തിരുവാര്‍പ്പില്‍ യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷം. പള്ളി പിടിച്ചെടുക്കാന്‍ മുന്നറിയിപ്പില്ലാതെ മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം പോലീസുമായി വരുന്നുവെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച കോട്ടയം തിരുവാർപ്പ് മേഖലയിൽ ജനങ്ങൾ ഒത്തു കൂടുന്നത് ഗവണ്മെന്റ് നിരോധിച്ചരിക്കുന്ന സന്ദർഭത്തിൽ ഇത്തരം പ്രവർത്തികൾക്ക് സർക്കാർ കൂട്ടുനില്‍ക്കുന്നത് കൊറോണ തടയുന്നതിന് പകരം പടരാൻ സാഹചര്യം ഒരുക്കുമെന്ന് യാക്കോബായക്കാര്‍ പറയുന്നു.
എന്നാല്‍ മര്‍ത്തശ്ശ്മൂനി പള്ളിയില്‍ വിഘടിത മെത്രാന്‍ അലക്സാന്ദ്രിയോസ് കൂട്ടമണി അടിച്ചു ആളുകളെ കൂട്ടിയതായി ഓര്‍ത്തഡോക്സ് വിഭാഗവും ആരോപിക്കുന്നു. കൊറോണ ഭീതി കാരണം സ്കൂൾ അവധിക്കു വീട്ടിലുള്ള കുട്ടികളെ നിർബന്ധിച്ചു പള്ളിയിൽ വരുത്തി. സംഘടിപ്പിച്ചു കുട്ടികളോട് അക്രമത്തിനു ആഹ്വാനം ചെയ്യുകയാണെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആരോപിക്കുന്നു.
https://www.facebook.com/106798850740765/videos/192126952091436/