ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിങ്ങിന്റെ മകൾ മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പുകൾ കൈമാറി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. വ്യാഴാഴ്ച രാവിലെ പാർലമെന്റിലെ പ്രവേശനകവാടമായ മകരദ്വാറിൽ മന്ത്രി കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ജയറാം രമേശ് ഡയറിക്കുറിപ്പുകൾ നൽകിയത്. ഗുജറാത്തിയിലുള്ള പതിപ്പാണ് ജയറാം രമേശ് മന്ത്രിക്ക് നൽകിയത്. പൊതുപണം ഉപയോഗിച്ച് ബാബരി മസ്ജിദ് പണിയാൻ നെഹ്‌റു ശ്രമിച്ചെന്നും സർദാർ വല്ലഭായ് പട്ടേൽ അത് തടഞ്ഞെന്നും രാജ്‌നാഥ് സിങ് ഈയിടെ ഗുജറാത്തിൽ പ്രസംഗിച്ചിരുന്നു.
സിങ്ങിന്റെ ആരോപണം മണിബെൻ പട്ടേലിന്റെ ഡയറിക്കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പത്രസമ്മേളനത്തിലും പറഞ്ഞു. ഇതാണ് ഡയറിക്കുറിപ്പുകൾ കൈമാറാൻ കാരണം. സിങ്ങിന്റെ ആരോപണം ഡയറിക്കുറിപ്പിലില്ലെന്നും ഇത് വായിക്കണമെന്നും ജയറാം രമേശ് പറഞ്ഞു. എന്നാൽ ഗുജറാത്തി തനിക്കറിയില്ലെന്നും തന്റെ കയ്യിൽ ഇംഗ്ലീഷ് പതിപ്പ് ഉണ്ടെന്നുമായിരുന്നു സിങ്ങിന്റെ പ്രതികരണം.





























