സര്‍ക്കാര്‍ സബ്സിഡി ലഭിക്കുന്നില്ല ; ജില്ലയിലെ ജനകീയ ഹോട്ടലുകള്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി: വിശപ്പ് രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ സബ്സിഡി ലഭ്യമാകാത്തത് മൂലം പലതും അടച്ചുപൂട്ടി. 2020 ല്‍ ആണ് ജനകീയ ഹോട്ടലുകള്‍ സംസ്ഥാനത്ത് ആവിഷ്‌ക്കരിക്കുന്നത്. വിശന്നിരിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഒരു നേരത്തെ ഭക്ഷണം എങ്കിലും നല്‍കണം എന്ന ആശയമാണ് പദ്ധതിക്ക് പിന്നില്‍. 1180 ഹോട്ടലുകള്‍ വഴി 4485 വനിതാ ജീവനക്കാര്‍ ആണ് ഇതിലൂടെ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്.

ഭക്ഷ്യ പൊതു വിതരണ വകുപ്പില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ട് പോയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കാണ് നടത്തിപ്പ് ചുമതല. എന്നാല്‍ സര്‍ക്കാര്‍ സബ്സിഡി ലഭ്യമാകാതെ വന്നതോടെ ജില്ലയിലെ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളം തെറ്റി. സബ്സിഡി തുക ഉടന്‍ ലഭ്യമാക്കും എന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഉറപ്പ് നല്കിയിരുന്നത്. ഈ പ്രതീക്ഷയില്‍ ജീവനക്കാരായ വീട്ടമ്മമാര്‍ സ്വന്തം കയ്യിലെ പണം വിനിയോഗിച്ചാണ് ഹോട്ടലുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ സബ്സിഡി തുക ലഭിക്കാതെ വന്നതോടെ ഇവരും പ്രതിസന്ധിയിലായി.

കോന്നി താലൂക്കിലും നിരവധി ജനകീയ ഹോട്ടലുകള്‍ ആണ് ഉണ്ടായിരുന്നത്. എന്നാല്‍ കോന്നി, അരുവാപ്പുലം, പ്രമാടം അടക്കമുള്ള പഞ്ചായത്തുകളില്‍ ഹോട്ടലുകള്‍ പൂട്ടി. കോന്നിയില്‍ ദിവസങ്ങള്‍ മാത്രമാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തിച്ചത്. കിലോക്ക് അറുപത് രൂപ വിലയുള്ള അരി വാങ്ങിയാണ് അച്ചാറും, തോരനും, കറികളും ഉള്‍പ്പെടെ ഇരുപത് രൂപ നിരക്കില്‍ ജനകീയ ഹോട്ടലുകള്‍ വഴി ഊണ് നല്‍കുന്നത്. എന്നാല്‍ ഈ ഇരുപത് രൂപ നിരക്കില്‍ നല്‍കുന്ന ഊണ് ലാഭകരമല്ല എന്നും സ്‌പെഷ്യലായി വാങ്ങുന്ന മീന്‍ വിഭവങ്ങള്‍ കൂടി ഉണ്ടെങ്കിലേ ലാഭം കിട്ടു എന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പലപ്പോഴും ആളുകള്‍ മീന്‍ വിഭവങ്ങള്‍ വാങ്ങാറില്ല എന്നതും ലാഭത്തെ ഇല്ലാതാക്കുന്നു.

സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കിയ ഒരു പദ്ധതിയാണ് സബ്സിഡി കിട്ടാതായതോടെ പ്രതിസന്ധിയില്‍ ആയത്. നിരവധി സാധാരണക്കാരായ ആളുകള്‍ ഒരു നേരത്തെ അന്നത്തിന് സമീപിച്ചിരുന്നതും സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളെ ആയിരുന്നു. സംസ്ഥാനത്ത് ജനകീയ ഹോട്ടലുകളിലെ ഈ പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകണം എന്നാണ് പൊതു ജനങ്ങളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...

7.32 കോടിയുടെ ബ്ലീച്ചിംഗ് പൗഡർ വാങ്ങൽ വിവാദം; KMSCLനെതിരെ അന്വേഷണത്തിന് ഉത്തരവ്

0
തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ ക്രമക്കേടില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ...