തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. നീറ്റ് പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി എന്ന അദ്ദേഹം പറഞ്ഞു. സമരങ്ങളേ വേണ്ട എന്ന് ആളുകളെ ചിലർ പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അങ്ങനെയല്ല എന്ന് ഡൽഹി പ്രക്ഷോഭം തെളിയിക്കുന്നത്. ലോകത്താകെ ഇത്തരം മുന്നേറ്റങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും ജനകീയ വിഷയങ്ങൾ ഉയർത്തിയാൽ സമരങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ ഇ ഡി അന്വേഷണത്തെ ഉപയോഗിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.
പിണറായിയെ മുൻനിർത്തി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ് എതിരാളികളെന്നും അത്തരം ശ്രമങ്ങൾക്കിടെ തന്നെയാണ് രണ്ട് തവണ അദ്ദേഹം മുഖ്യമന്ത്രിയായത് എന്നും എ വിജയരാഘവൻ പറഞ്ഞു. എല്ലാ ഭാഗവും പരിശോധിച്ചാണ് നിയമസഭാ തെരത്തെടുപ്പ് ഫലത്തെ പാർട്ടി വിലയിരുത്തുന്നത്. ജനങ്ങളുടെ ജീവിതത്തിന് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ ഇടത് സർക്കാരിന് കഴിഞ്ഞു എന്നും അത് എതിരാളികൾ പോലും അത് അംഗീകരിച്ചതാണ് എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ബഹുജന പിന്തുണ വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് പാർട്ടി വിലയിരുത്തൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.





























