ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ സി.പി.എം – സിപിഐയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനം സിപിഐക്കു നേരെ സിപിഎം വടിയെടുക്കുന്നു. എല്‍ഡിഎഫിലേയ്ക്ക് ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്നത് കാനം രാജേന്ദ്രനും സിപിഐയും  ആണ് .  സിപിഎം- സി.പി.ഐയുമായി ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. രാഷ്ട്രീയസാഹചര്യം എല്‍.ഡി.എഫിന് അനുകൂലമാണ്. എന്നാല്‍ ഇത് എപ്പോള്‍ വേണമെങ്കിലും മാറാം. നിലവിലെ സാഹചര്യം ഉപയോഗിക്കണമെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ടിരിക്കുന്ന നിലപാട്.

തിരുവല്ല നഗരസഭയിലെ ഒന്‍പതില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ തങ്ങളുടെ പക്ഷത്തേയ്ക്ക് മാറിയെന്ന് അവകാശപ്പെട്ട് പി.ജെ.ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് വിപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജൂലൈ ഏഴിനും ലഭിക്കും. ഇതിന് ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ജോസഫ് ഗ്രൂപ്പിന്റെ പദ്ധതി. എന്നാല്‍ ജോസ് കെ.മാണിയുടെ നിലപാടിനൊപ്പം നിലനില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ജോസ് കെ.മാണി എടുക്കുന്ന തീരുമാനത്തികൂടെയുണ്ടാകുമെന്നും എം.എല്‍.എ. പറഞ്ഞു.

മുന്നണിയില്‍ നിന്നു പുറത്താക്കിയതിനുശേഷം യു.ഡി.എഫുമായി യാതൊരുവിധ ചര്‍ച്ചയും  നടത്തിയിട്ടില്ലെന്നും ആദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ല. എല്ലാമുന്നണികളുടെയും ഭാഗം കേള്‍ക്കും. നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്നു തോമസ് ചാഴികാടന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

0
പത്തനംതിട്ട : സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ...

യു.എസിലെ അവസാന പോളിയോ അതിജീവിത മാർത്ത ലിലാർഡ് വിടവാങ്ങി

0
ഒക്‌ലഹോമ: പോളിയോ എന്ന മാരകരോഗം മനുഷ്യജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നതിന്റെ ജീവനുള്ള ഓർമയായി...

പി.എഫ് സേവനങ്ങൾക്ക് ഡിജിറ്റൽ മുഖം ; ഇപിഎഫ്ഒ 2.01 പ്രവർത്തനം തുടങ്ങി

0
ന്യൂഡൽഹി : രാജ്യത്തെ 34 കോടിയിലധികം പ്രൊവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് കൂടുതൽ...

കേരള പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലിട്ട പോസ്റ്റ് വിവാദത്തിൽ

0
തിരുവനന്തപുരം : ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനെയും (ഫിഫ)...