പാലായില്‍ ജോസ്‌കെ. മാണിക്ക് കടുത്ത തോല്‍വി – മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും – ഭീഷണിയാകുന്നത് ഷോണ്‍ ജോര്‍ജ്ജ് : അഡ്വ.ജയശങ്കര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ ജോസ് കെ.മാണി മത്സരിച്ചാല്‍ കടുത്ത തോല്‍വി നേരിടേണ്ടി വരുമെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഒരു വശത്ത് മാണി സി.കാപ്പനും മറുവശത്ത് ഷോണും വരുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്നും അഡ്വ.ജയശങ്കര്‍ പറയുന്നു. പാലായില്‍ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് മറ്റാരെക്കാളും നന്നായി അറിയാവുന്ന ആള്‍ ജോസ്.കെ. മാണി തന്നെയാണെന്നും അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരവും പറയാത്തതെന്നും പാലായില്‍ കെ.എം. മാണിയുടെ മകന്‍ തോല്‍ക്കുന്നു എന്ന് വരുന്നതിനേക്കാള്‍ വലിയൊരു അപമാനം ജോസ്.കെ. മാണിക്ക് ഇല്ലെന്നും ജയശങ്കര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ കൈവിട്ടുപോയ കേരളാ കോണ്‍ഗ്രസ് എമ്മിന് മറ്റൊരു വെല്ലുവിളി കൂടി ഉയര്‍ന്നിരിക്കുന്നത് പുളിക്കന്‍ സഹോദരങ്ങളില്‍ നിന്നുമാണ്. നിഷാ ജോസ് കെ. മാണിയെ മത്സരിപ്പിച്ചാലും കാര്യമായ ഗുണമുണ്ടാകില്ല. മൂന്നാം സ്ഥാനത്തേക്ക് തന്നെ മത്സരിക്കാമെന്നും ജയശങ്കര്‍ വിലയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...