ദില്ലി : മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ദില്ലി തീസ് ഹസാരി കോടതി. മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ജനാധിപത്യത്തിന് ഗുരുതര ആഘാതം സൃഷ്ടിക്കുമെന്നും തീസ് ഹസാരി അഡീഷണൽ സെഷൻസ് ജഡ്ജി പാസ്വാൻ സിംഗ് റെജാവത്ത് വ്യക്തമാക്കി. മാധ്യമസ്ഥാപനമായ ദി വയറുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നിരീക്ഷണം. കഴിഞ്ഞ ഒക്ടോബറിൽ ബിജെപി നേതാവ് അമിത് മാളവ്യ നൽകിയ പരാതിയിൽ ദി വയറിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വയറിന്റെ ഓഫീസിൽ നിന്ന് ഇലക്ട്രോണിക്സ് ഉപകരങ്ങൾ അടക്കം പിടിച്ച് എടുത്തു. ഇതിനെതിരെ മാധ്യമസ്ഥാപനത്തിന്റെ എഡിറ്റർമാർ നൽകിയ ഹർജിയിൽ ഉപകരണങ്ങൾ വിട്ടുനൽകാൻ ദില്ലി സിഎംഎം കോടതി ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് ദില്ലി പോലീസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് തീസ് ഹസാരി കോടതിയുടെ ഉത്തരവ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.