പെഗാസസ് കേസിലെ വിധി ; കേന്ദ്രത്തിനു തിരിച്ചടി – പ്രതിപക്ഷത്തിന് ആയുധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യസുരക്ഷ ആയുധമാക്കി വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറുന്ന ഭരണകൂടങ്ങൾക്കുള്ള താക്കീതായി പെഗാസസ് കേസിലെ സുപ്രീംകോടതി ഉത്തരവ്. പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് രഹസ്യനിരീക്ഷണം നടത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പാടെ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാരും ബി.ജെ.പി.യും ഇതോടെ പ്രതിരോധത്തിലായി.

പാർലമെന്റിന്റെ മഴക്കാലസമ്മേളനത്തിനു മുന്നോടിയായി ചിലർ മനഃപൂർവം വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചതാണ് പെഗാസസ് വിവാദമെന്നായിരുന്നു തുടക്കം മുതൽ ബി.ജെ.പി.യുടെ വാദം. കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിലും പെഗാസസ് നിരീക്ഷണത്തിൽ സർക്കാരിനു പങ്കില്ലെന്നായിരുന്നു വാദിച്ചത്. കഴിഞ്ഞ ജൂലായ് 18 മുതലാണ് പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തലുകൾ പുറത്തു വന്നുതുടങ്ങിയത്. മോദിമന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ, രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, നാല്പതോളം മാധ്യമ പ്രവർത്തകർ, പ്രതിരോധ സ്ഥാപന മേധാവികൾ തുടങ്ങിയവരുടെ ഫോണുകൾ 2017 മുതൽ ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തെന്നായിരുന്നു വിവിധ ഘട്ടങ്ങളായുള്ള വെളിപ്പെടുത്തൽ. സർക്കാരിന് നിരീക്ഷണത്തിൽ പങ്കില്ലെന്നു വാദിച്ച ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഫോണും ചോർത്തിയിരുന്നെന്ന് പിന്നീട് വെളിപ്പെട്ടു.

നിരീക്ഷിക്കാനോ ഫോൺ ചോർത്താനോ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് ആവർത്തിക്കുന്നതിനിടയിൽത്തന്നെ രാജ്യസുരക്ഷ എന്ന വാദമുന്നയിച്ച് ഇത്തരം നീക്കങ്ങളെ ന്യായീകരിക്കാൻ ബി.ജെ.പി യും കേന്ദ്രസർക്കാരും വ്യാപകമായി ശ്രമിച്ചു. സർക്കാർ ഒരുകാര്യത്തിലും അനധികൃതമായി പരിശോധന നടത്തിയിട്ടില്ലെന്നാണ് മുൻ കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പത്രസമ്മേളനം നടത്തി വാദിച്ചത്. 45 രാജ്യങ്ങളിൽ ഉപയോഗിച്ചു എന്നു പറയുന്ന സോഫ്റ്റ്‌വേറിന്റെ പേരിൽ ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്തിനാണെന്നും ഈ കഥകൾക്കുപിന്നിൽ എന്താണുള്ളതെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. പെഗാസസ് വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച സുപ്രീം കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ കേന്ദ്ര സർക്കാരിന് രാഷ്ട്രീയ തിരിച്ചടിയാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ദേശസുരക്ഷയെ മറയാക്കരുതെന്നും എല്ലാ കാര്യത്തിലും ദേശസുരക്ഷയെ വലിച്ചിഴയ്ക്കരുതെന്നും സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നുമുള്ള പരാമർശം സർക്കാരിനു ക്ഷീണമാണ്. ഉത്തർപ്രദേശിലേത് ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെന്റിന്റെ ശീതകാല സമ്മേളനവും മുന്നിൽ നിൽക്കെ കോടതിയുടെ നിരീക്ഷണങ്ങൾ പ്രതിപക്ഷത്തിന് ഊർജമാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...