സംഭാവന വാങ്ങിയ രസീത് തെളിവായി ; എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പിരിവുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഭയകേന്ദ്രത്തിന്റെ പിരിവനെത്തിയ 52കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. തേവലക്കര മൊട്ടക്കൽ സ്വദേശി അബ്ദുൽ വഹാബിനെ ശാസ്താംകോട്ട പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെ തേവലക്കരയിലെ ഒരു അഭയകേന്ദ്രത്തിന്റെ രസീതുമായി ധനസമാഹരണത്തിന് കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു വഹാബ്. മഴയായതോടെ വീടിന്റെ വരാന്തയിൽ നിന്നു. പെൺകുട്ടിയും അനുജനും ഈ സമയം ടി.വി കാണുകയായിരുന്നു.

അച്ഛൻ അസുഖത്തിന് മരുന്നുകഴിച്ചതിനാൽ മയക്കത്തിലായിരുന്നു. മഴ തോരാതായതോടെ കൈവശമുണ്ടായിരുന്ന ഭക്ഷണം കഴിക്കുന്നതിന് ഇയാൾ വീടിനകത്തേക്കു കയറി. അതിനുശേഷം ടെലിവിഷൻ കാണണമെന്നുപറഞ്ഞ് അബ്ദുൽ വഹാബ് കുട്ടികൾക്കൊപ്പമിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

വൈകുന്നേരമായതോടെ അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംശയംതോന്നിയ ഡോക്ടർ വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് കുട്ടി പീഡനവിവരം പറഞ്ഞത്. ഡോക്ടറാണ് ശാസ്താംകോട്ട പോലീസിൽ അറിയിച്ചത്. തുടർന്ന് എസ്.എച്ച്.ഒ. എ.അനൂപിന്റെ നേതൃത്വത്തിൽ വഹാബിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തു. ഇയാൾ കുട്ടിയുടെ വീട്ടിൽ നൽകിയ രസീതും നോട്ടീസുമാണ് വേഗം പ്രതിയെ കണ്ടെത്തുന്നതിന് സഹായകമായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....