തിരുവനന്തപുരം: ചിറയൻകീഴിലെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ കെ. മുരളീധരൻ. പാർട്ടി പുറത്താക്കിയാൽ പാർട്ടിക്ക് പുറത്താണെന്നും പാർട്ടി ഒരു നടപടി എടുത്താൽ അത് നടപടി തന്നെയാണെന്നും എൽഎ ആണെങ്കിലും എംപി ആണെങ്കിലും മന്ത്രിയാണെങ്കിലും പാർട്ടിക്ക് വിധേയപ്പെട്ട് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ഒരു അച്ചടക്ക നടപടിയെടുത്താൽ അത് എല്ലാവർക്കും ബാധകമാണ്. സസ്പെൻഷനിലുള്ള വ്യക്തിയെ വീണ്ടും സഹകരിപ്പിക്കാനോ സംരക്ഷിക്കാനോ ഉള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദഹം പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ എന്തിനെയാണ് സർക്കാർ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സ്കൂളുകൾ, കരിക്കുലം എന്നിവയെപ്പറ്റി കേന്ദ്രം ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എൻഇപി ആണ് എതിർക്കുന്നത് എങ്കിൽ അത് നടപ്പാക്കി പദ്ധതികളുടെ ഫണ്ട് വാങ്ങുന്നുണ്ടെന്നും കോൺഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]
































