പത്തനംതിട്ട : ശബരിമലയിലെ പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ കളഭാഭിഷേകം ഞായറാഴ്ച (ഡിസംബർ 31 ) നടന്നു. മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിനു ശേഷമുള്ള ആദ്യ കളഭാഭിഷേകം ആയിരുന്നു ഇത്. നിത്യേനയുള്ള 25 കലശാഭിഷേകം കഴിഞ്ഞ് ഉച്ചയ്ക്ക് 12ന് ഉച്ചപൂജയ്ക്ക് മുൻപായാണ് ശബരീശന്റെ ഇഷ്ട വഴിപാടുകളിൽ ഒന്നായ കളഭാഭിഷേകം നടന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ പൂജിച്ച് കളഭകുംഭം മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണം നടത്തിയ ശേഷമാണ് ശ്രീകോവിലിൽ എത്തിച്ച് കളഭാഭിഷേകം നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























