വാഷിങ്ടൺ : മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസ്. വൈസ് പ്രസിഡന്റിന്റെ ഫിസഷ്യൻ ജോഷ്വാ സിമൺസാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടത്. രണ്ട് പേജുള്ള മെഡിക്കൽ റിപ്പോർട്ട് പ്രസിഡന്റ് പദവി നിർവഹിക്കാൻ ശാരീരികമായും മാനസികമായും ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ്. കമല ഹാരിസിന്റെ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വഴി ഡോണാൾഡ് ട്രംപിന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ അറിയാനുള്ള അവസരം കൂടിയാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അലർജിക്കുള്ള മരുന്നുകൾ, നേസൽ സ്പ്രേ, തുടങ്ങിയ മരുന്നുകളാണ് കമല ഉപയോഗിക്കാർ. ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിന്റെ ചരിത്രത്തിലെ പ്രായം കൂടിയ പ്രസിഡന്റുമാരുടെ നിരയിലേക്ക് അദ്ദേഹവും എത്തും. പ്രസിഡന്റായിരുന്ന സമയത്ത് ഡോണാൾഡ് ട്രംപ് ഒരിക്കലും മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നില്ല. വിശദമായ റിപ്പോർട്ടുകൾ പുറത്ത് വിടാതെ ട്രംപ് പൂർണ ആരോഗ്യവാനാണെന്നും പ്രസിഡന്റാവുന്നതിന് തടസമില്ലെന്നും പറയുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























