തിരുവനന്തപുരം: ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശംഖുമുഖത്തെ സാഗരകന്യകയ്ക്ക് ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശില്‍പമെന്ന ഗിന്നസ് റെക്കോര്‍ഡ്. ശംഖുമുഖം കടല്‍ത്തീരത്ത് അസ്തമയ സൂര്യനെ നോക്കി ചിപ്പിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള സാഗരകന്യകയ്ക്ക് 87 അടി നീളവും 25 അടി ഉയരവുമുണ്ട്. 1990 ല്‍ ടൂറിസം വകുപ്പാണ് കാനായിയെ ശില്‍പ നിര്‍മ്മാണം ഏല്‍പ്പിച്ചത്. ഏറെ ആലോചനയ്ക്കു ശേഷമാണ് ഭൂപ്രകൃതിക്ക് ഇണങ്ങുംവിധം മത്സ്യകന്യകയെ നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം തുടങ്ങിയശേഷം പ്രതിസന്ധികളുണ്ടായി.
”ശില്‍പം അശ്ലീലമാണെന്നു പരാതിയുണ്ടെന്നു പറഞ്ഞ് അന്നത്തെ ജില്ലാ കളക്ടര്‍ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. ഞാന്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ പോയി കണ്ടു. അദ്ദേഹം കളക്ടറെ വിളിച്ച് ശില്‍പം പൂര്‍ത്തിയാക്കാന്‍ വേണ്ടതു ചെയ്യണമെന്നു കര്‍ശന നിര്‍ദേശം നല്‍കി. കളക്ടര്‍ പിന്നീട് ക്ഷമ പറഞ്ഞു”- കാനായി ഓര്‍ക്കുന്നു. ശില്‍പം പൂര്‍ത്തിയാകാന്‍ 2 വര്‍ഷമെടുത്തു. പ്രതിഫലം വാങ്ങിയില്ല.
സര്‍ക്കാരിന് ഇപ്പോഴും ശില്‍പത്തിന്റെ വില മനസ്സിലാകുന്നില്ലെന്നതാണ് കാനായിയുടെ സങ്കടം. ലോക്ഡൗണ്‍ കാലത്ത് ശില്‍പത്തോടു ചേര്‍ന്നുളള മണ്‍തിട്ടയില്‍ വലിയ പ്ലാറ്റ്ഫോം കെട്ടി ഹെലികോപ്റ്റര്‍ സ്ഥാപിച്ചു. അന്നത്തെ ടൂറിസം മന്ത്രിയോടു പറഞ്ഞിട്ടു ഫലമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇടപെടാമെന്നു പറഞ്ഞതല്ലാതെ ഒന്നും സംഭവിച്ചില്ല. പിന്നീടു പലതവണ വിളിച്ചിട്ടും അദ്ദേഹത്തെ കിട്ടിയില്ലെന്നു കാനായി പറഞ്ഞു. അപേക്ഷിക്കാതെ കിട്ടിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് ശില്‍പി.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.































