അഫ്ഗാനില്‍ ജീവന്‍പണയം വെച്ചുണ്ടാക്കിയ സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍ ; കുട്ടിയുടെ ചികിത്സക്ക് പണമില്ലാതെ നിക്ഷേപകന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : അഫ്ഗാനിസ്ഥാനില്‍ എട്ടുവര്‍ഷം പ്രാണന്‍ പണയപ്പെടുത്തിയുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച ജഗദീശന്‍ പൊട്ടിപ്പൊളിഞ്ഞ വീട് നന്നാക്കാന്‍പോലും പണമില്ലാതെ വലയുന്നു. പ്രവര്‍ത്തനപ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍നിന്ന് നിക്ഷേപകര്‍ക്ക് ആഴ്‌ചയില്‍ കിട്ടുന്നത് 10,000 രൂപ മാത്രമാണ്. കഴിഞ്ഞയാഴ്‌ചയായിരുന്നു ജഗദീശന്റെ ഭാര്യയുടെ പ്രസവം. അതിന് പണം കണ്ടെത്താന്‍പോലും കടം വാങ്ങേണ്ടിവന്നുവെന്ന് അദ്ദേഹം പറയുന്നു.

കൈയിലുണ്ടായിരുന്ന പണം ഉപയോഗിച്ച്‌ വീടിന്റെ അറ്റകുറ്റപ്പണിക്കായി ഓടും മരങ്ങളും സിമന്റും വാങ്ങിവെച്ചു. അതിനുശേഷം ബാങ്കില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച്‌ നല്ലരീതിയില്‍ പുനര്‍നിര്‍മാണം നടത്താനിരിക്കെയാണ് നിക്ഷേപം പിന്‍വലിക്കലിന് നിയന്ത്രണം വന്നത്. മൂര്‍ക്കനാട് കിഴുത്താണി ജഗദീശന്‍ (50) 2007-ല്‍ ആണ് അമേരിക്കന്‍ കമ്പനിയുടെ ജീവനക്കാരനായി അഫ്ഗാനിസ്താനിലെത്തിയത്. 2015 ജൂലായ് 18-ന് ഘാസ്നിയിലുണ്ടായ വലിയ ആക്രമണത്തില്‍നിന്ന് തലനാരിഴയിടയ്ക്കാണ് ജഗദീശന്‍ രക്ഷപ്പെട്ടത്.

ആ വര്‍ഷംതന്നെ തിരിച്ചുപോന്നു. കമ്പനി നേരിട്ട് ഇരിങ്ങാലക്കുടയിലെ പൊതുമേഖലാ ബാങ്കിലേക്കാണ് ജഗദീശന്റെ ശമ്പളം അയച്ചിരുന്നത്. നാട്ടില്‍ മടങ്ങിയെത്തിയ ഉടന്‍ അയല്‍വാസിയായ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരമാണ് നിക്ഷേപം കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ മൂര്‍ക്കനാട് ശാഖയിലേക്ക് മാറ്റിയത്. ചെറുതല്ലാത്ത, സുരക്ഷിതമായ നിക്ഷേപം ഉണ്ടായിരുന്നതിനാല്‍ മക്കളുടെ പഠനസൗകര്യത്തിന് തൃശ്ശൂര്‍ നഗരത്തില്‍ വാടകവീട്ടിലേക്ക് താമസം മാറ്റി. ചെറിയ ബിസിനസും തുടങ്ങി.

കോവിഡുകാലത്ത് ബിസിനസ് നഷ്ടമായി. വരുമാനമില്ലാതെയും ബാങ്കില്‍നിന്ന് നിക്ഷേപം എടുക്കാനാകാതെയും വന്നതോടെ വാടകയ്ക്കുപോലും വഴിമുട്ടി താമസം തിരികെ മൂര്‍ക്കനാട്ടെ വീട്ടിലേക്ക് മാറ്റി. ഈ വീടാണ് പുതുക്കിപ്പണിയാന്‍പോലും സാധിക്കാതെ കിടക്കുന്നത്. നാല് മക്കളുണ്ട് ജഗദീശന്. ഓട്ടിസമുള്ള മൂത്തകുട്ടിയുടെ ചികിത്സയ്ക്ക്‌ വലിയ ചെലവുണ്ട്. ഇതുപോലും കഴിയാത്ത അവസ്ഥയിലാണ്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...