ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ സംഘം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് പോലീസ് അപേക്ഷ സമർപ്പിക്കും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമാണെന് പോലീസ് കോടതിയെ അറിയിക്കും. പ്രതികൾ സംഭവ സമയം രാസ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയെ കൗൺസിലിങ്ങിനും വൈദ്യപരിശോധനക്കും വിധേയമാക്കുന്നതിനും പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. വയോധികന്‍ ബാഡ് ടച്ച് നടത്തിയതിലുള്ള പ്രതികാരമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. മൊബൈൽ ഉപയോഗത്തിനും സൗഹൃദങ്ങൾ വിലക്കിയതിനും വൈരാഗ്യം പെൺകുട്ടി മനസിൽ സൂക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
മോഷണത്തിനായി കൊല നടത്തിയെന്നാണ് വിദ്യാഥികളുടെ മൊഴി. പെൺകുട്ടിയാണ് കൊലപതാകം ആസൂത്രണം ചെയ്തത്. ഐഫോണും ബൈക്കും വാങ്ങാനായിരുന്നു മോഷണം. കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കൗമാരസംഘം പെൺകുട്ടിയെ കാണിച്ചതായാണ് കണ്ടെത്തൽ. ശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നുവെന്നും പോലീസ് പറയുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കിയാണ് കൗമാരസംഘം മോഷണവും കൊലപാതകവും നടത്തിയത്.





























