വിവാദത്തിലായതിന് പിന്നാലെ അവധിയില്‍ പ്രവേശിച്ച് കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്  : കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ എം രമ അവധിയില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ അക്രമത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്നാണ് എം രമ അറിയിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയതോടെ വിവാദത്തിലായതിന് പിന്നാലെ ഡോ.എം രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. മാര്‍ച്ച് 31 വരെ ഒരു മാസത്തേക്കാണ് ഡോ.എം രമ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടത്തിയ അതിരുകടന്ന പരമാര്‍ശങ്ങളില്‍ എം.രമ ഖേദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളെയാകെ അപമാനിക്കുന്ന തരത്തിലുള്ള പരമാര്‍ശങ്ങളില്‍ മുന്‍ പ്രന്‍സിപ്പലിനെതിരെ കോളേജ് പി.ടി.എയും രംഗത്തെത്തി. ഇതോടെ വിദ്യാര്‍ത്ഥികളോട് എം രമ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് എം.രമയെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കിയത്.

അതേസമയം രമക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയാണ്. 94 ശതമാനം മാര്‍ക്കോടെ മെറിറ്റില്‍ സീറ്റ് ലഭിച്ച വിദ്യാര്‍ത്ഥിക്ക് പ്രവേശനം നിഷേധിച്ചുവെന്നാണ് പുതിയ ആരോപണം. കാഞ്ഞങ്ങാട് സ്വദേശിയായ അഖില ചന്ദ്രനും, രക്ഷിതാവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിയുടെ പ്രവേശനം തടഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എം.രമയുടെ വിശദീകരണം.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ വിവാദം കനക്കുന്നു

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിൽ...