കേരളാ കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ അനൈക്യം ; പൊട്ടിത്തെറിയിലേക്കോ?

For full experience, Download our mobile application:
Get it on Google Play

കോട്ടയം/എറണാകുളം: പിജെ ജോസഫിന്റെ കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തിന്മേലുള്ള അവകാശവാദം മുന്നണി വിടാനുള്ള ഒരു രാഷ്ട്രീയ കാരണത്തിന് മാത്രമാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നു.

തിങ്കളാഴ്ച ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതി എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന സിഎഫ് തോമസിന്റെ സൗകര്യം കൂടി പരിഗണിച്ച് ഇടശ്ശേരി റിസോർട്ടിൽ ചേർന്നു. യോഗത്തിൽ മോൻസ് ജോസഫ്, ജോയി എബ്രഹാം, കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ ഉപാധിരഹിതമായി ഇടതു മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന വാദം ശക്തമായി ഉയർത്തി. ജോസ് കെ മാണിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വരുമെന്ന് സൂചന കിട്ടിയ സ്ഥിതിക്ക് ഇനിയും യുഡിഎഫിൽ തുടരുന്നത് പ്രായോഗികമല്ലെന്ന വാദമാണ് മൂവരും ഉയർത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസ് കെ മാണിക്ക് മുന്നണിയിൽ മുൻ‌തൂക്കം നൽകുന്ന സാഹചര്യം ഉണ്ടാകും ഇത് അണികളുടെ കൊഴിഞ്ഞുപോക്കിനും പാർട്ടിയുടെ നിലനില്പിനെ തന്നെയും ചോദ്യം ചെയ്യും എന്നാണ് മോൻസിനെ അനുകൂലിക്കുന്ന പ്രബല വിഭാഗത്തിന്റെ നിലപാട്.

എന്നാൽ സിഎഫ് തോമസ്, ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ തുടങ്ങിയർ തീവ്ര യുഡിഎഫ് നിലപാടിലാണ്. ഇപ്പോൾ ഒരു കാരണവശാലും മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്നത് ബാലിശമാണെന്നുമാണ് സിഎഫ് തോമസിന്റെ നിലപാട്. മംഗളം പത്രത്തിൽ സപ്ലിമെന്റ് നൽകിയത് പല യുഡിഎഫ് നേതാക്കളെയും ചൊടിപ്പിച്ചതായി യുഡിഎഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ വാദിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലാണ് ജില്ലാപഞ്ചായത്ത് ഭരണം മുൻപോട്ട് പോകുന്നത് ഈ സാഹചര്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നത് വലിയ ജനവിരുദ്ധവികാരത്തിന് വഴിവെക്കുമെന്നുമാണ് സിഎഫ് തോമസിനെ അനുകൂലിക്കുന്നവരുടെ നിലപാട്. ജോസഫിന്റെ വ്യക്തിഹത്യ രാഷ്ട്രീയത്തെയും സിഎഫ് തോമസ് ശക്തമായ ഭാഷയിൽ എതിർത്തു.

മറുപടി പ്രസംഗത്തിൽ രണ്ട് വിഭാഗത്തിന്റെയും നിലപാടുകൾക്ക് മറുപടി കൊടുക്കാതെ മംഗളം പത്രത്തിൽ സപ്ലിമെന്റ് നല്കാനുണ്ടായ സാഹചര്യം വിശദീകരിക്കുക മാത്രമാണ് ജോസഫ് ചെയ്തത്. മുന്നണി വിടേണ്ട ഒരു സാഹചര്യമുണ്ടായാൽ 2010ൽ മുന്നണി വിട്ടപ്പോഴുണ്ടായ മുറിവുണക്കാൻ വേണ്ടി മാത്രമാണ് സപ്ലിമെന്റ് നൽകിയത് എന്ന് ജോസഫ് വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ യുഡിഎഫ് അനുകൂലികൾ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. യുഡിഫ് വിടുന്ന സാഹചര്യമുണ്ടായാൽ പുനർവിചിന്തനം ചെയ്യേണ്ടി വരുമെന്ന് ജോണി നെല്ലൂർ ഭീഷണി മുഴക്കിയതോടെ യോഗം ജോസഫ് ഇടപെട്ട് പിരിച്ചുവിടുകയാണ് ഉണ്ടായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...