വേഗതയില്ല – നിരന്തര തടസ്സം ; കേരളാ വിഷന്‍ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം മുടക്കി കേരളാ വിഷന്‍ ഇന്റര്‍നെറ്റ്‌. നാട് മുഴുവന്‍ വള്ളി വലിച്ച് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നല്‍കിയ കേരളാ വിഷന്‍ നിന്ന് കിതക്കുകയാണ്. തുടരെത്തുടരെ ഇന്റര്‍നെറ്റ്‌ ബന്ധം നഷ്ടപ്പെടുന്നതും മതിയായ ബാന്‍ഡ് വിഡ്ത്ത് ഇല്ലാത്തതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുകയാണ്. വിശ്വസിച്ചുകൊണ്ട് ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. തകരാറുകള്‍ നിത്യമായത്തോടെ ഉപഭോക്താക്കള്‍ പലരും ബി.എസ്.എന്‍.എല്‍ ലേക്കും മറ്റ് ഇതര കമ്പിനികളിലേക്കും ചേക്കേറിത്തുടങ്ങി.

ഓണ്‍ ലൈന്‍ പഠനത്തിനുവേണ്ടി നിരവധി വിദ്യാര്‍ഥികളാണ് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തത്‌. ഇപ്പോള്‍ ദിവസവും പഠനവും മുടങ്ങുകയാണ്. മിക്ക ദിവസങ്ങളിലും ഇന്റര്‍നെറ്റ്‌ തടസ്സപ്പെടും. ഇതോടെ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയില്ല. മാനത്ത് മഴക്കാറ് കണ്ടാലും ഇന്റര്‍നെറ്റ്‌ കട്ടാകും. സേവനത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല. എടുത്താലും പരാതി പറയാമെന്നല്ലാതെ ഒരു പരിഹാരവും ഉണ്ടാകില്ല. എന്നാല്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്റെ വരിസംഖ്യക്ക് ഒരുകുറവും ഇല്ല.

പുതിയ കണക്ഷന് മോഡത്തിന്റെ വില ഉള്‍പ്പെടെ അയ്യായിരത്തി ഇരുനൂറോളം രൂപയാണ് വാങ്ങുന്നത്. ഇതിന് യാതൊരുവിധ ബില്ലുകളും നല്‍കാറില്ല. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ വിവിധ പ്ലാനുകള്‍ ഉണ്ടെങ്കിലും അതിലൊന്നും  വാഗ്ദാനം ചെയ്യുന്ന സ്പീഡ് ലഭിക്കാറില്ല. പരാതി പറഞ്ഞാല്‍ മുടന്തന്‍ ന്യായം പറഞ്ഞ് ഉപഭോക്താവിനെ പറ്റിക്കുകയാണ് പതിവുശൈലി.  ഉയര്‍ന്ന വിലക്ക് നല്‍കുന്ന മോഡം നിലവാരമില്ലാത്ത ഉല്‍പ്പന്നമാണെന്ന് പരെക്കെ ആക്ഷേപമുണ്ട്. ഒരുവര്‍ഷം പരിപൂര്‍ണ്ണ ഉത്തരവാദിത്വം പറയുമെങ്കിലും മോഡം തകരാറിലായാല്‍ ഉപഭോക്താവ് ഗോപി വരക്കുക മാത്രമാണ് പോംവഴി.

താങ്ങാവുന്നതിലും കൂടുതല്‍ ലോഡ് ആണ് ഇപ്പോഴുള്ളതെന്നും അതുകൊണ്ടാണ് തകരാറുകള്‍ വരുന്നതെന്നും സര്‍വീസ് ടെക്നീഷ്യന്‍സ് പറയുന്നു. തങ്ങളുടെ കുഴപ്പംകൊണ്ടാണ്  ഇന്റര്‍നെറ്റ്‌ കട്ടാകുന്നതെന്നും നിശ്ചിത എണ്ണത്തിലും കൂടുതല്‍ കണക്ഷന്‍ ഉള്ളതുകൊണ്ടാണ് സ്പീഡ് ലഭിക്കാത്തതെന്നും ഇവര്‍ തുറന്നു സമ്മതിക്കുന്നു. കാര്യക്ഷമമായി ഇന്റര്‍നെറ്റ്‌  സേവനം നല്‍കുന്നതിന് കേരളാ വിഷന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാരുടെ പരാതിമുഴുവന്‍ തങ്ങളാണ് കേള്‍ക്കുന്നതെന്നും ഇവര്‍ പരിതപിക്കുന്നു.

വന്‍കിട ടി.വി ചാനലുകളുടെയും കേബിള്‍ നെറ്റ് വര്‍ക്കുകളുടെയും  കടന്നുകയറ്റത്തോടെയാണ് കേരളത്തിലെ ചെറുകിട കേബിള്‍ ടി.വി ഉടമകള്‍ സംഘടിച്ച് കൂടുതല്‍ ശക്തരായത്. ഇതിനെത്തുടര്‍ന്നാണ് കേരള കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ്  അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളാ വിഷന്‍ രൂപം കൊണ്ടത്‌. ഗ്രാമങ്ങളില്‍ പോലും ഇവരുടെ കേബിള്‍ ശൃംഗല നിലവിലുണ്ടായിരുന്നതിനാല്‍ കേരളാ വിഷന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ നിശ്ചിത പരിധിയിലും കഴിഞ്ഞ് കണക്ഷന്‍ നല്‍കിയപ്പോഴാണ് തകരാറുകള്‍ കൂടിയത്. എന്നിരുന്നാലും ഇപ്പോഴും നിര്‍ബാധം കണക്ഷന്‍ നല്‍കുന്നുണ്ട്. ഇത് കൂടുതല്‍ തകരാരിലേക്ക് നയിക്കുമെങ്കിലും സാമ്പത്തികനേട്ടത്തിനു മുമ്പില്‍ ഇതൊക്കെ മറക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച ഉപരോധം എല്ലാ വാണിജ്യകപ്പലുകളും നിർബന്ധമായും പാലിക്കണമെന്ന് ഇന്ത്യയോട് യുഎസ്

0
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെ സുപ്രധാന കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിച്ച...

ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ ഉന്നതതല സമിതിയ്ക്ക് നിർദേശം...

0
ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി ജില്ലകളിലെ ജനസംഖ്യാ പാറ്റേണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൂക്ഷ്മമായി പരിശോധിക്കാൻ...

വാര്‍ദ്ധക്യത്തിന് അന്തസ്സും സാമൂഹ്യപ്രവർത്തനത്തിന് പ്രൊഫഷണൽ അംഗീകാരവും ഉറപ്പാക്കണം : ക്യാപ്സ് ഭാരവാഹികൾ മുഖ്യമന്ത്രിക്ക്...

0
തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക ക്ഷേമ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി...