പത്ത് ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നു ; കേരളത്തിന്‍റെ സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്തു ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത ആഘാതം. പ്രവാസികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്‍റെ കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. പ്രവാസി പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകും.

പ്രവാസിയുടെ വിയര്‍പ്പുകൊണ്ട് ജീവിക്കുന്ന നാടെന്ന് കേരളത്തെ നിസംശയം വിളിക്കാം. സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തില്‍ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനവും കേരളം തന്നെ. ആഭ്യന്തര വരുമാനത്തില്‍ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്. വിവിധ ബാങ്കുകളിലായി പ്രവാസികള്‍ക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്.

ഇത്രകാലവും ഓരോ വര്‍ഷവും ഈ തുക ഉയരുകയായിരുന്നു. എന്നാല്‍ ആ ബലം ഇനി അധികനാള്‍ നീളുമോ എന്നതാണ് സംശയം. ലക്ഷക്കണക്കിന് മലയാളികള്‍ ആശ്രയിക്കുന്ന പ്രമുഖ പണകൈമാറ്റ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ഇതിന്റെ സൂചനയാണ്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ 57 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കുള്ള പണം കൈമാറ്റ ഇടപാടുകള്‍ 70 ശതമാനംവരെ കുറഞ്ഞു.

നാല്‍പതു ലക്ഷം മലയാളികള്‍ രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. ഇതില്‍ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവര്‍ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. കേരളത്തിലെ ബാങ്കുകളില്‍ ഉള്ള ആകെ പ്രവാസിനിക്ഷേപം 2020 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടിയിരുന്നു.

കൊവിഡ് പ്രതിസന്ധിയോടെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ചവര്‍ അവരുടെ സമ്പാദ്യങ്ങള്‍ കേരളത്തിലേക്ക് മാറ്റിയതാണ് ഇതിനു കാരണമെന്ന് ബാങ്കിങ് വിദഗ്ധര്‍ അനുമാനിക്കുന്നു. ഇതിനെയൊരു നല്ല സൂചനയായി കരുതാനാവില്ല. കാരണം ഓരോ വര്‍ഷവും പ്രവാസി കേരളത്തിലേക്ക് അയച്ചിരുന്ന 95,000 കോടി രൂപയെന്ന ഭീമമായ തുകയില്‍ വലിയ കുറവ് പ്രകടമായിരിക്കുന്നു. രാജ്യമാകെ പ്രവാസി വരുമാന നഷ്ടം ഉണ്ടെങ്കിലും കേരളത്തില്‍ വ്യാപാര മേഖലയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകും.

ഗള്‍ഫ് യുദ്ധകാലത്തടക്കം മുന്‍പ് പലപ്പോഴും പ്രവാസികള്‍ വെറും കൈയോടെ മടങ്ങിയെത്തിയിട്ടുണ്ട്. ദൃഢ നിശ്ചയത്താല്‍ വീണ്ടും കരപറ്റിയിട്ടുമുണ്ട്. പക്ഷെ ഇത്തവണത്തെ പ്രതിസന്ധി സമാനതകളില്ലാത്ത ഒന്നാണ്. അരനൂറ്റാണ്ട് കേരളത്തെ ഊട്ടിയ പ്രവാസിയെ ഈ കഷ്ടകാലത്തു സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ തകരുക നാം വീമ്പുപറയുന്ന ഈ നവകേരളം തന്നെയാകും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...