ആദ്യം അമ്മയെ കൊന്നു പിന്നെ മകനെ ; കീഴായിക്കോണം കൊലക്കേസ് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച കീഴായിക്കോണം പ്രദീപ് കൊലക്കേസിലെ പ്രതികളെ സംഭവ സ്ഥലത്തുകൊണ്ടുവന്നു തെളിവെടുത്തു. കൊലപാതകം നടന്ന് ആറു വർഷത്തിനു ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്. തെളിവെടുപ്പിനിടെ പ്രതികളൊരാള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. 2015 മാർച്ചിലാണ് പ്രദീപിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് ഒരു പുരയിടത്തിൽ കഴുത്തിൽ തുണി കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രദീപിന്റെ ശരീരത്തില്‍ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുൻപ് പ്രദീപിന്റെ അമ്മ സുശീലയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് സംഘം സുശിലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. വ്യാജവാറ്റ് സംഘത്തെ കുറിച്ച് പരാതി കൊടുത്തതിലുള്ള പ്രതികാരമായാണ് സ്ഥലവാസികളായ പുഷ്പാംഗദൻ, വിനീഷ് എന്നിവർ ചേർന്ന് സുശീലയെ കൊലപ്പെടുത്തിയത്. ഈ കേസിലെ ഒന്നാം സാക്ഷിയായിരുന്നു മകൻ പ്രദീപ്.

സുശീല വധക്കേസിന്റെ വിചാരണയുടെ തൊട്ടു മുൻപായിരുന്നു പ്രദീപ് കൊല ചെയ്യപ്പെടുന്നത്. പ്രദീപ് വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടുപേർ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ കേസന്വേഷണം വെഞ്ഞാറമൂട് പോലീസിൽ നിന്നും ഡിസിആർബി ഡി.വൈ.എസ്.പി വിജുകുമാറിന് കൈമാറി. വർഷങ്ങള്‍ക്കുശേഷം ഒരു സ്ഥലവാസി നൽകിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെ കൊന്നവർ തന്നെയാണ് മകനെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

സുശീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൂടാതെ ഇവരെ സഹായിച്ച ബന്ധുക്കളായ അഭിലാഷ്, സുരേഷ് എന്നിവരും അറസ്റ്റിലായിരുന്നു. സുശീല വധക്കേസിലെ പ്രതികള്‍ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. പ്രദീപിനെ ആക്രമിച്ച ശേഷമാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഈ സ്ഥലങ്ങളിൽകൊണ്ടുവന്നു തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികളില്‍ ഒരാളായ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയെ കൈയേറ്റം ചെയ്യാൻ ശ്രമക്കുകയും ചെയ്തു. മദ്യത്തിന് അടിമയായ ഇയാള്‍ക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മദ്യം ലഭിക്കാത്തിനാൽ അസ്വസ്ഥ പ്രകടിപ്പിക്കുകയാണെന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...