കുമ്പളങ്ങിയിലെ ചതുപ്പില്‍ യുവാവിന്റെ മൃതദേഹം ; കൊന്ന് കുഴിച്ചിട്ടതെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

കുമ്പളങ്ങി : കുമ്പളങ്ങിയിൽ പഴങ്ങാട് കുളക്കടവ് പ്രദേശത്ത് ചതുപ്പിൽ കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തി. കുമ്പളങ്ങിയിൽ നിന്ന് മൂന്നാഴ്ച മുമ്പ് കാണാതായ യുവാവിന്റേതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. മൃതശരീരം അഴുകി അസ്ഥികൂടം മാത്രമാണ് ശേഷിക്കുന്നത്.

കുമ്പളങ്ങി പഴങ്ങാട്ട് വീട്ടിൽ ലാസർ (39) എന്നയാളെ ജൂലായ് ഒമ്പതു മുതൽ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാൾ ഉപയോഗിച്ചിരുന്ന പാന്റാണ് മൃതദേഹത്തിൽ കണ്ടത്. ജഡം ലാസറിന്റേതാണെന്ന് മൃതദേഹ പരിശോധന കഴിയാതെ സ്ഥിരീകരിക്കാനാവില്ലെന്ന് പോലീസ് പറഞ്ഞു. ചതുപ്പിൽ കുഴിച്ചിട്ട ശരീരത്തിന്റെ പാതിഭാഗം പുറത്തു കിടന്നിരുന്നു. കുഴിച്ചിട്ട മൃതദേഹം വെള്ളം കയറിയപ്പോൾ പുറത്തേക്ക് വന്നതാണെന്ന് കരുതുന്നു.

ലാസറിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. എന്നാൽ ലാസറിനെ കാണാതായ ശേഷം ഇയാളുടെ പഴയ സുഹൃത്തുക്കളായ രണ്ടുപേരെയും കാണാതായിട്ടുണ്ട്. ഇവർ പല കേസുകളിലും പ്രതികളാണ്. ഇവരെ കേന്ദ്രികരിച്ചാണ് അന്വേഷണം.

ലാസറിന്റെ മറ്റൊരു സുഹൃത്തിനെ കുറച്ചുദിവസം മുമ്പ് കുമ്പളങ്ങിക്കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിലായിരുന്നു ആ മരണം. അതിനു ശേഷമാണ് ലാസറിനെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...