കൊച്ചി : മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കെ എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് വിജിലൻസ് കോടതി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്ത് ദിവസം കൂടി സമയം അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോഴിക്കോട് വിജിലൻസ് കോടതി ജഡ്‌ജി കെ വി ജയകുമാര്‍ ഉത്തരവിട്ടത്.
2020 നവംബര്‍ 11 ന് ആണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിക്കെതിരെ അന്വേഷത്തിന് കോടതി ഉത്തരവിട്ടത്. ചൊവ്വാഴ്‌ച റിപ്പോർട്ട് നൽകണമെന്നായിരുന്നു ഉത്തരവ്. പ്രാഥമികാന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.