കൊച്ചി : കൊച്ചിയിൽ പാചകവാതക പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. നഗരത്തിലെ പകുതിയോളം ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചു. കരിഞ്ചന്ത തടയാൻ പ്രത്യേക സ്ക്വാഡ് പരിശോധന കർശനമാക്കിയെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. കൊച്ചിയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഓയിൽ കമ്പനി ഗ്യാസ് വിതരണ ഏജൻസി പ്രതിനിധികളുമായി യോഗം ചേർന്നത്. ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹിക നീതി സ്ഥാപനങ്ങൾ എന്നിവയെ പ്രത്യേകം പരിഗണിച്ച് സിലിണ്ടർ ഉറപ്പാക്കുമെന്നും സിംഗിൾ സിലിണ്ടർ ഉപഭോക്താക്കൾക്ക് പ്രഥമ പരിഗണന നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിൻ്റെ ലഭ്യത കുറഞ്ഞതോടെ കൊച്ചി നഗരത്തിൽ പകുതിയോളം ഹോട്ടലുകളും അടച്ചു . ചില ഹോട്ടലുകൾ കൈവശമുള്ള പാചകവാതകം ഉപയോഗിച്ച് പ്രവർത്തനം തുടരുന്നുണ്ട്. സ്റ്റോക്കുള്ള സിലിണ്ടർ തീർന്നാൽ കൂടുതൽ ഹോട്ടലുകൾ നാളെ മുതൽ അടച്ചിടും. സംസ്ഥാനത്താകെ പാചകവാതക പ്രതിസന്ധി ദിനംപ്രതി വർധിച്ചുവരികായാണ്





























