കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ കോന്നിയിൽ അപകടങ്ങൾ വർധിക്കുകയാണ്. കോന്നി പുളിമുക്കിൽ കാൽനടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് മരണപ്പെട്ടത് പുതുവർഷം തുടങ്ങിയപ്പോൾ ആയിരുന്നു. 2023 ൽ കോന്നിയിൽ 117 വാഹനാപകടങ്ങൾ നടക്കുകയും ഇതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തിരുന്നു. ഇതിന് ഇതിന് ശേഷം 2024 ജനുവരിയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം രണ്ടായി. കോന്നി കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗങ്ങളിൽ നിരവധി വാഹനാപകടങ്ങൾ ആണ് നടന്നിട്ടുള്ളത്. കൊല്ലൻപടി, ഇളകൊള്ളൂർ, മാമ്മൂട്, എലിയറക്കൽ, മല്ലശേരിമുക്ക് തുടങ്ങിയ പ്രധാന ജംഗ്ഷനുകൾ എല്ലാം തന്നെ ഇപ്പോൾ അപകട മേഖലകളായി മാറിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാന പാതയുടെ ടാറിങ് ജോലികൾ പൂർത്തിയായപ്പോഴും ആവശ്യമായ ഇടങ്ങളിൽ സീബ്രാ ലൈനുകൾ ഇടുവാനോ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുവാനോ ക്യാമറകൾ സ്ഥാപിക്കുവാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ട്രാഫിക് സിഗ്‌നലുകൾ സ്ഥാപിക്കാതെ നടപടികൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് മോട്ടോർ വാഹന വകുപ്പും പറയുന്നു. കോന്നി ഗ്രാമപഞ്ചായത്ത് ഗതാഗത ഉപദേശക സമിതി എടുക്കുന്ന തീരുമാനങ്ങളും നഗരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുവാനോ അനധികൃത പാർക്കിങ് കുറക്കുന്നതിനോ വഴിയോര കച്ചവടങ്ങൾ ഇല്ലാതാക്കുന്നതിനോ സാധിക്കുന്നതല്ല. ഇതും വാഹനാപകടങ്ങൾക്ക് പ്രധാന കാരണമാണ്. നിയമം തെറ്റിച്ച് പായുന്ന ഇരുചക്ര വാഹനയാത്രക്കാരും ഓട്ടോ റിക്ഷകളും അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നു. അംഗീകാരമിലാത്ത ഓട്ടോ സ്റ്റാന്റുകളിൽ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. കൂടാതെ ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് കൊണ്ട് നഗരത്തിൽ സവാരി നടത്തുന്ന ഓട്ടോറിക്ഷകൾക്കും കടിഞ്ഞാണിടാൻ ബന്ധപ്പെട്ട അധികൃതർക്ക് കഴിയുന്നില്ല.
—
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.





























